സംസ്ഥാന വിത്ത് വികസന അതോറിറ്റിയുടെ പ്രവർത്തനങ്ങളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന്, അഡിഷണൽ ഡയറക്ടർമാരായ അശോക് കുമാർ തെക്കൻ, പി.കെ.ബീന എന്നിവരെ സസ്പെൻഡ് ചെയ്തു. ഇതര സംസ്ഥാനത്ത് നിന്നുള്ള വിത്തിറക്കുമതിയിൽ കോടികളുടെ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തി. സ്വകാര്യ ഏജൻസിയിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ വിത്തുകൾ വാങ്ങി വിതരണം ചെയ്ത് സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിെയന്നും വകുപ്പ് തല വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നടപടി. മനോരമ ന്യൂസിന്റെ വിതയ്ക്കാതെ കൊയ്യുന്നവർ എന്ന അന്വേഷണ പരമ്പരയാണ് വിത്ത് ഇറക്കുമതിയിലെ അഴിമതി പുറത്ത് കൊണ്ടുവന്നത്.
Advertisement