ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെങ്കില്‍ നടപടിയെന്ന് കലക്ടര്‍ യു.വി ജോസ് മനോരമന്യൂസിനോട് പറഞ്ഞു. ഉദ്യോഗസ്ഥരില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ തേടിയെന്നും കലക്ടർ പറഞ്ഞു. ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്നും കലക്ടർ ഉറപ്പ് നൽകി. ഭൂമിയുടെ നികുതിയും ഇന്നുതന്നെ സ്വീകരിക്കാമെന്ന് കലക്ടര്‍ അറിയിച്ചു. മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ ബന്ധുക്കള്‍ പ്രതിഷേധിക്കുകയാണ്. പ്രശ്ന പരിഹാരത്തിന് ശ്രമിക്കാന്‍ കലക്ടര്‍ രാഷ്ട്രീയ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.
Advertisement