പ്രതിപക്ഷത്തെ െഎക്യനീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കി എന്‍ഡിഎയുെട രാഷ്ട്രപതി സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദിന് ജെഡിയു പിന്തുണ പ്രഖ്യാപിച്ചു. പട്നയില്‍ ചേര്‍ന്ന ജെഡിയു കോര്‍കമ്മിറ്റി യോഗത്തിലാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ തീരുമാനത്തെ എതിര്‍ത്ത ജെഡിയു കേരളഘടകം പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യുമെന്ന് അറിയിച്ചു.
പ്രതിപക്ഷത്തെ വെട്ടിലാക്കാന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി പുറത്തിറക്കിയ ദലിത് കാര്‍ഡില്‍ നരേന്ദ്ര മോദി വിരുദ്ധ മഹാസഖ്യത്തിലെ പ്രമുഖനായ നിതീഷ് കുമാര്‍ വീണു. ഗവര്‍ണറായിരുന്നപ്പോള്‍ ബിഹാര്‍ സര്‍ക്കാരുമായുണ്ടായിരുന്ന മികച്ച ബന്ധവും നിതീഷ് കുമാറുമായുള്ള വ്യക്തിപരമായ അടുപ്പവും കൂടികണക്കിലെടുത്തപ്പോള്‍ റാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ ജെഡിയു തീരുമാനിക്കുകയായിരുന്നു. നേരത്തെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചയുടന്‍ തന്നെ ആശംസകള്‍ അറിയിക്കാന്‍ നിതീഷ് കോവിന്ദിനെ സന്ദര്‍ശിച്ചത് കൃത്യമായ രാഷ്ട്രീയ സൂചനയായിരുന്നു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് നിതീഷ് കുമാറുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. എന്നാല്‍ രാജ്യസഭാംഗമായ എം.പി വീരേന്ദ്ര കുമാര്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യുമെന്ന് ജെഡിയു കേരളഘടകം അറിയിച്ചു.
എന്‍ഡിഎയിലെ പാര്‍ട്ടികള്‍ക്കൊപ്പം പ്രാദേശിക കക്ഷികളുടെ പിന്തുണയുള്ള കോവിന്ദ് വിജയം ഇതിനോടകം ഉറപ്പിച്ചുകഴിഞ്ഞു. നിതീഷിന്‍റെ തീരുമാനം മഹാസഖ്യത്തെ ബാധിക്കില്ലെന്ന് ആര്‍ജെഡി പ്രതികരിച്ചു. അഖിലേഷ് യാദവ് പ്രതിപക്ഷ നിരയില്‍ ഉറച്ചുനില്‍ക്കുമ്പോൾ അച്ഛന്‍ മുലായം സിങ് യാദവിന്് എന്‍ഡിഎയോടാണ് ചായ്്്വ്. ബിഎസ്പി ഇനിയും മനസുതുറന്നിട്ടില്ല. കോണ്‍ഗ്രസും,ഇടതുപാര്‍ട്ടികളും, ടിഎംസിയുമാണ് കോവിന്ദിനെ തുറന്നെതിര്‍ക്കുന്നത്.