സർക്കാർ ഭൂമി കയ്യേറ്റത്തിനെതരെ ശക്തമായ നിലപാടെടുക്കുന്ന സിപിഐ സ്വന്തം വകുപ്പിനു കീഴിലെ ഏക്കർ കണക്കിനു ഭൂമി അന്യാധീനപ്പെടുന്നത് കൈയ്യും കെട്ടി നോക്കി നിൽക്കുന്നു. പ്ളാന്റേഷൻ കോർപറേഷന്റെ കാസർകോട് എസ്റ്റേറ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വകാര്യ വ്യക്തികൾ കയ്യേറിയെന്നു കണ്ടെത്തിയിട്ടും തുടർനടപടിയില്ല. കോർപറേഷൻ വിജിലൻസ് കമ്മിറ്റി തട്ടിപ്പ് സ്ഥിരീകരിച്ച് നഷ്ടപ്പെട്ട ഭൂമി കണ്ടെത്തണമെന്നു നിർദേശിച്ചു നൽകിയ റിപ്പോർട്ടും വെറുതെയായി.
കാസര്‍കോട്ട് മുളിയാർ വില്ലേജില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ 35 വർഷമായി കൈവശം വെയ്ക്കുന്ന ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുനൽകാൻ എസ്റ്റേറ്റ് മാനേജർ ശുപാര്‍ശ ചെയ്ത കത്താണിത്. ഇതേപോലെ നേരത്തെയും സമാനമായി മറ്റുപലരും ഭൂമി നല്‍കിയിട്ടുണ്ടെന്നായിരുന്നു പിടിക്കപ്പെട്ടപ്പോള്‍ മാനേജരുടെ മൊഴി. സര്‍ക്കാര്‍ ഭൂമി കയ്യേറാന്‍ ഒത്താശ ചെയ്യുന്നുവെന്നു മാത്രമല്ല നഷ്ടപ്പെട്ടത് തിരിച്ചെടുക്കാന്‍ നടപടിയുമില്ല.
5667 ഏക്കറുളള എസ്റ്റേറ്റില്‍ 1435 ഏക്കർ ഭൂമിക്ക് പട്ടയമില്ലെന്നതാണ് തട്ടിപ്പുകാര്‍ക്കും അവര്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കും വളമാവുന്നത്. കയ്യേറുന്നവര്‍ ആദ്യം വ്യാജ പട്ടയമുണ്ടാക്കി ഭൂമി മൂന്നോ നാലോ തവണ കൈമാറ്റം ചെയ്യും. പിന്നീട് സ്ഥലം അളന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. കോര്‍പറേഷന്റെ കൈവശം ഒരു രേഖയും ഉണ്ടാവില്ല.
ഇതോടെ കോടതി ഭൂമി കയ്യേറ്റക്കാര്‍ക്ക് നല്‍കും . അപ്പീല്‍ പോയാലും വിധി അനുകൂലമാവില്ല. എത്ര ഭൂമി നഷ്ടപ്പെട്ടെന്ന് കോര്‍പറേഷന് കണക്കുമില്ല. കയ്യേറ്റം വ്യാപകമാണെന്ന പരാതികളുടെ അടിസ്ഥാനത്തിൽ 2015ൽ കോർപറേഷൻ പ്രഖ്യാപിച്ച അന്വേഷണത്തില്‍ രണ്ടുപേര്‍ കുറ്റക്കാരെന്നു കണ്ടെത്തി. എസ്റ്റേറ്റ് മാനേജരുടെ ചുമതലുണ്ടായിരുന്ന അസിസ്റ്റൻറ് മാനേജർ സി.എസ് തോമസും ജനറൽ മാനേജർ ജസ്റ്റസ് കരുണരാജനും.
മൂന്നു കേസുകളിൽ മാത്രമായി ഒരേക്കറിലധികം ഭൂമി നഷ്ടമായത് സംഘം തിരിച്ചറിഞ്ഞു. എന്നാൽ തോമസിന്റെ സസ്പെന്‍ഷനിൽ നടപടികള്‍ ഒതുങ്ങി. നഷ്ടപ്പെട്ട ഭൂമി കണ്ടെത്തി വീണ്ടെടുക്കാന്‍ അഴിമതിക്കെതിെര നടപടിയെടുക്കാനും കേസ് വിജിലൻസിനും റവന്യു ഇന്റലിജൻസിനും കൈമാറണമെന്ന ശുപാർശ നടപ്പായതുമില്ല.
ഭൂമി കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുന്ന റവന്യു മന്ത്രി ഇ.ചന്ദ്രശേഖന്റെ വീടിരിക്കുന്നിടത്ത് നിന്നും ഏതാനും കിലോമീറ്റർ അപ്പുറത്താണ് പി.സി.കെയുടെ കാസർകോട് എസ്റ്റേറ്റ്. ഈ കയ്യേറ്റം കണ്ടില്ലെന്ന് നടിക്കുന്നത് കൃഷി ,റവന്യ വകുപ്പുകൾ ഭരിക്കുന്ന പാർട്ടി ഭൂകയ്യേറ്റങ്ങളോട് കാണിക്കുന്ന ആത്മാർഥത തന്നെ ചോദ്യം ചെയ്യാൻ ഇടയാക്കും