E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ജസ്റ്റിസ് സി.എസ്. കര്‍ണനെ ആശുപത്രിയിലേക്ക് മാറ്റി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊല്‍കത്ത പ്രസിഡന്‍സി ജയിലില്‍. തടവുശിക്ഷ ഒഴിയുന്ന ജസ്റ്റിസ് സി.എസ്. കര്‍ണനെ ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.  തടവുശിക്ഷ ഒഴിവാക്കാനുള്ള അവസാനവട്ട ശ്രമവും സുപ്രീംകോടതി ജാമ്യാപേക്ഷ നിരസിച്ചതോടെ പരാജയപ്പെട്ടു. ശിക്ഷവിധിച്ച ഏഴംഗ ബെഞ്ചിനെ സമീപിക്കാനായിരുന്നു അവധിക്കാല ബെഞ്ചിന്റെ നിര്‍ദേശം. 

ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ജസ്റ്റിസ് സി.എസ്.കര്‍ണനെ കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിച്ചത്. വന്‍പൊലീസ് സംഘം വിമാനത്താവളത്തില്‍ നിലയുറപ്പിച്ചിരുന്നു. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രസിഡന്‍സി ജയിലിലേക്ക് കൊണ്ടുപോയി. മുന്‍പ് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമെത്തിയ മെഡിക്കല്‍ സംഘത്തെ കര്‍ണന്‍ തിരിച്ചയച്ചിരുന്നു. എന്നാല്‍ ഇന്ന് കര്‍ണന്‍ ഡോക്ടര്‍മാരുമായി സഹകരിച്ചുവെന്ന് അന്വേഷണസംഘം അറിയിച്ചു. ജാമ്യം നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി അവധിക്കാല ബെഞ്ച് നിരസിച്ചതോടെ കര്‍ണനെ ജയിലിലടക്കുകയായിരുന്നു. ഏഴംഗബെഞ്ചിന്‍റെ വിധിയിന്മേല്‍ ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു കോടതി നിലപാട്. ജാമ്യം അനുവദിക്കണമെന്നും ശിക്ഷ സ്റ്റേ ചെയ്യണമെന്നുമുളള ആവശ്യങ്ങള്‍ ഏഴംഗബെഞ്ചിനു മുന്നില്‍ തന്നെ പറയണമെന്നും കോടതി നിര്‍ദേശിച്ചു. അവധി കഴിഞ്ഞ് തുറക്കുന്ന അടുത്തമാസം മൂന്നിന് സുപ്രീംകോടതിയെ വീണ്ടും സമീപിക്കാനാണ് കര്‍ണന്‍റെ അഭിഭാഷകന്‍റെ തീരുമാനം.

 കര്‍ണന്‍ അഴിമതിയാരോപണം ഉന്നയിച്ച ജസ്റ്റിസ് സഞ്ജയ് കൗള്‍ കൂടി ഉള്‍പ്പെട്ടതായിരുന്നു ഇന്നത്തെ അവധിക്കാല ബെഞ്ച്. രാജ്യത്തെ നീതിന്യായചരിത്രത്തില്‍ ആദ്യമായാണ് കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഹൈക്കോടതി ജഡ്ജി ജയിലിലടയ്ക്കപ്പെടുന്നത്. കര്‍ണനു വേണ്ടി ഹാജരാകാന്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരില്‍ ഒരാള്‍ പോലും തയാറായില്ല എന്നതും എടുത്തുപറയേണ്ടതാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :