പ്രതിരോധ സംവിധാനങ്ങൾ ഊർജിതമാക്കിയെന്നു ആരോഗ്യ വകുപ്പ് പറയുമ്പോഴും സംസ്ഥാനത്ത് പകർച്ചപ്പനി മരണസംഖ്യ ഉയരുന്നു. പകര്‍ച്ചപ്പനി ബാധിച്ച് ഇന്നലെ അഞ്ചുപേര്‍കൂടി മരിച്ചു. കോഴിക്കോട് കാക്കൂര്‍ പുന്നശേരി ഗോവിന്ദന്‍കുട്ടി, മലപ്പുറം അരീക്കോട് ഫാത്തിമ, കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി സതീശ്, ആലപ്പുഴ പെരുമ്പളം സ്വദേശിനി ലളിത , തിരുവനന്തപുരം തിരുമല സ്വദേശി സുധ എന്നിവരാണ് മരിച്ചത്.
ലളിതയും ഫാത്തിമയും ഡെങ്കിപ്പനി ബാധിച്ചും സതീശ് എലിപ്പനി ബാധിച്ചുമാണ് മരിച്ചത്. സംസ്ഥാനത്ത് 15പേര്‍ക്ക് വീതം എലിപ്പനിയും HINI പനിയും സ്ഥിരീകരിച്ചു. 170 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. 933 പേർക്ക് രോഗം സംശയിക്കുന്നു. മലയോര പ്രദേശങ്ങളില്‍ ഡെങ്കിപ്പനിയും എലിപ്പനിയും പടര്‍ന്ന് പിടിക്കുമ്പോള്‍ നഗരപ്രദേശങ്ങളില്‍ വൈറല്‍ പനിയാണ് വ്യാപിക്കുന്നത്.