സംസ്ഥാനത്ത് ആര്‍.ടി. ഓഫിസുകളിലും ഗതാഗതവകുപ്പ് ചെക് പോസ്റ്റുകളിലും വിജിലന്‍സ് പരിശോധന. വാഹന റജിസ്ട്രേഷന് കൂടുതല്‍ പണം ഈടാക്കുന്നുവെന്ന പരാതിയിലാണ് പരിശോധന. ആർ.ടി ഓഫിസുകളിലെ ഏജന്‍റുമാരുടെ ഇടപെടലും അന്വേഷിക്കുന്നുണ്ട്. റജിസ്ട്രേഷന് അമിത തുക ഈടാക്കുന്നത് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളിൽ വാഹന ഉടമകളും ഉദ്യോഗസ്ഥരും ഒത്തു കളിച്ച് റവന്യു നഷ്ടം ഉണ്ടാക്കുന്നുവെന്നുള്ള പരാതിയും വിജിലൻസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്തുന്നത്.
Advertisement