കോടതീയലക്ഷ്യ കേസില്‍ ശിക്ഷിയ്ക്കപ്പെട്ട ജസ്റ്റിസ് സി. എസ്. കര്‍ണന്‍ കോയന്പത്തൂരില്‍ അറസ്റ്റില്‍. ഒന്നരമാസത്തെ ഒളിവു ജീവിതത്തിനൊടുവിലാണ് കൊല്‍ക്കത്ത പൊലിസിന്‍റെ പിടിയിലാകുന്നത്. കര്‍ണനുമായി പൊലിസ് സംഘം കൊല്‍ക്കത്തയിലേയ്ക്ക് തിരിച്ചു. അഴിമതിയ്ക്കെതിരായ പോരാട്ടം തുടരുമെന്ന് അറസ്റ്റിനു ശേഷം കര്‍ണന്‍ പ്രതികരിച്ചു. കൊച്ചിയിൽ പനങ്ങാടുള്ള റിസോര്‍ട്ടിലാണ് കർണൻ ഒളിവില്‍ കഴിഞ്ഞത്
മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലിസിനെ കോയന്പത്തൂരിലെത്തിച്ചത്. കര്‍പ്പകം കോളജിന് സമീപത്തുള്ള സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് കര്‍ണനെ പിടികൂടിയത്. തമിഴ്നാട് പൊലിസിന്‍റെ സഹായത്തോടെ ആയിരുന്നു അറസ്റ്റ്. കഴിഞ്ഞ മൂന്നു ദിവസം റിസോര്‍ട്ടില്‍ താമസിച്ച് നിരീക്ഷണം നടത്തിയ ശേഷമാണ് പൊലിസ് നടപടികളിലേയ്ക്ക് കടന്നത്. ആദ്യം അറസ്റ്റിനെ ചെറുക്കാന്‍ ശ്രമിച്ച കര്‍ണന്‍ പിന്നീട് സഹകരിച്ചു. അഴിമതിയ്ക്കെതിരായ പോരാട്ടം തുടരുമെന്ന് അറസ്റ്റിനു ശേഷം കര്‍ണന്‍ പ്രതികരിച്ചു.
മുംബൈ വഴിയുള്ള കൊല്‍ക്കത്ത വിമാനത്തിലാണ് കര്‍ണനുമായി പൊലിസ് സംഘം തിരിച്ചരിയിക്കുന്നത്. കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലേയ്ക്കാകും കര്‍ണനെ മാറ്റുക എന്നാണ് വിവരം. മെയ് 9നാണ് കോടതീയലക്ഷ്യ കേസില്‍ സുപ്രീംകോടതി കര്‍ണനെ ആറുമാസത്തെ തടവിന് ശിക്ഷിച്ചത്. മെയ് പത്തിന് ചെന്നൈയിലെത്തിയ കര്‍ണന്‍ ഒളിവില്‍ പോവുകയായിരുന്നു.