സ്കൂള്‍ വാഹനത്തിന്റെ ഡ്രൈവർ കുട്ടിയെ പീഡിപ്പിച്ചുവെന്ന പൊലീസ് കേസ് കോടതിയിൽ പൊളിഞ്ഞു. എറണാകുളം മരട് പൊലീസ് അറസ്റ്റ് ചെയ്ത് 77 ദിവസം ജയിലിലിട്ട ഡ്രൈവർ റഷീദ് നിരപരാധിയെന്ന് കോടതി കണ്ടെത്തി. 2015 ഡിസംബറിൽ റജിസ്റ്റർ ചെയ്ത കേസാണ് തെളിവില്ലെന്ന് കണ്ട് നടപടികൾ അവസാനിപ്പിക്കാൻ കോടതി തീരുമാനിച്ചത്. സ്കൂളിലേക്ക് കുട്ടികളെ പതിവായി കൊണ്ടുപോകുന്ന ഡ്രൈവർ മരട് സ്വദേശി റഷീദ്, വാഹനത്തിൽ വച്ച് കുട്ടിയെ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. കുട്ടികളിൽ ഒരാളുടെ അമ്മ നൽകിയ പരാതിയിൽ വേണ്ട പരിശോധനയോ അന്വേഷണമോ നടത്താതെ പൊലീസ് കേസെടുക്കുകയും പിന്നാലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പീഡനത്തിന് ഇരയായെന്ന് പൊലീസ് പറഞ്ഞ കുട്ടിയോട് വിചാരണക്കോടതി കാര്യങ്ങൾ നേരിട്ട് ചോദിച്ചതോടെയാണ് കേസ് പൊളിഞ്ഞത്.
Advertisement