തൃശൂർ ജില്ലയിലെ നഴ്സുമാരുടെ സമരം ഉടൻ അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പകർച്ചപ്പനി പടരുന്ന സാഹചര്യത്തിലാണ് പ്രശ്നത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടത്. സേവനവേതന വ്യവസ്ഥകള്‍ വര്‍ധിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയും സര്‍ക്കാര്‍ നിര്‍ദേശവും മാനേജ്മെന്‍റുകള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരം തുടങ്ങിയത്.
ആശുപത്രികളില്‍ മൂന്നിലൊന്നു നഴ്സുമാര്‍ മാത്രമാണു ജോലിക്കെത്തിയത്. ഇത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ഭാഗികമായി ബാധിച്ചു. എന്നാൽ അത്യാഹിത വിഭാഗത്തെയും കിടത്തിച്ചികില്‍സയെയും ബാധിക്കാത്ത തരത്തില്‍ ജോലിക്കെത്തുമെന്നു നഴ്സുമാരുടെ സംഘടന അറിയിച്ചു. എന്നാല്‍ സമരം തുടര്‍ന്നാല്‍ പുതിയ രോഗികളുടെ കിടത്തിച്ചികില്‍സ ബുദ്ധിമുട്ടിലാകുമോ എന്ന ആശങ്കയിലാണു മാനേജ്മെന്‍റുകള്‍.