വിവാഹാലോചന മുടങ്ങിയതിലുള്ള രോഷത്തിൽ കോതമംഗലം സ്വദേശിനിയുടെ കഴുത്ത് യുവാവ് കത്തികൊണ്ടു മുറിച്ചു. കലൂരിൽ വച്ച് രാവിലെ 6.45നായിരുന്നു ആക്രമണം. ആശുപത്രിയിൽ പ്രവേശിപ്പിച്ച കോതമംഗലം നെല്ലിമറ്റം സ്വദേശിയായ ചിത്തിരയെന്ന യുവതിയുടെ നില ഗുരുതരമാണ്. കോതമംഗലം സ്വദേശി ശ്യാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിപ്പോൾ സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിലാണ്.
കലൂരിലെ സ്വകാര്യ ലബോറട്ടറി ജീവനക്കാരിയായ യുവതിയെ ശ്യാം നിരന്തരമായി ശല്യം ചെയ്തിരുന്നുവെന്നു പൊലീസ് അറിയിച്ചു. ഇന്നു രാവിലെ കലൂരിൽ വച്ച് ഓട്ടോ തടഞ്ഞു നിർത്തിയാണ് യുവതിയെ ഇയാൾ ആക്രമിച്ചത്. ഉടൻ തന്നെ ഇയാൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.