E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് ക്രൈംബാഞ്ച് അന്വേഷിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Gangeshananda
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് ക്രൈംബാഞ്ച് അന്വേഷിക്കും. ഐജിയുടെ ശുപാര്‍ശയില്‍ ഡിജിപിയുടെതാണ് നടപടി.സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിലുള്‍പ്പെട്ട പെണ്‍കുട്ടിയെ തടവില്‍പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാണിച്ച് കാമുകന്‍ അയ്യപ്പദാസ് ഹൈക്കോടതിയിൽ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നൽകിയിരുന്നു.

പെണ്‍കുട്ടിയെ വീട്ടുതടങ്കല്ലില്‍ വച്ച് മൊഴിമാറ്റാന്‍ ബന്ധുക്കളും സ്വാമിയുമായി ബന്ധപ്പെട്ടവരും ശ്രമിക്കുകയാണെന്ന് അയ്യപ്പദാസ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസ് തന്റെ പേരില്‍ കെട്ടിവയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന് ചിലസംഘപരിവാര്‍ സംഘടനകളും കേസില്‍ വക്കാലത്തുള്ള അഭിഭാഷകനും ശ്രമിക്കുകയാണ്. പെണ്‍കുട്ടിയെഴുതയതെന്ന് പറയുന്ന കത്ത് അഭിഭാഷകനാണ് പുറത്തുവിട്ടിട്ടുള്ളത്. പെണ്‍കുട്ടി തടവിലാണെന്ന് ചൂണ്ടിക്കാട്ടി പേട്ട പൊലീസില്‍ സമര്‍പ്പിച്ച പരാതിയും അയ്യപ്പദാസ് കോടതിയില്‍ ഹാജരാക്കി .

അതേസമയം കേസിൽ റിമാൻഡിൽ കഴിയുന്ന ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷയിലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പെൺകുട്ടിയുടെ ഹർജിയിലും തിരുവനന്തപുരം പോക്സോ കോടതി നാളെ വിധി പറയും. ഗംഗേശാനന്ദയ്ക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പൊലീസ് കോടതിയിൽ നിലപാടെടുത്തു. പെണ്‍കുട്ടിക്ക് ബ്രെയിന്‍ മാപ്പിങ്ങും പോളിഗ്രാഫ് ടെസ്ററും നടത്തണമെന്നാവശ്യപ്പെട്ട് പൊലീസും കോടതിയില്‍ അപേക്ഷയിലും കോടതി നാളെ തീരുമാനം അറിയിക്കും. കാമുകൻ അയ്യപ്പദാസാണ് ആക്രമണത്തിനു പിന്നിലെന്ന് ആദ്യം അഭിഭാഷകന് നൽകിയ കത്തിൽ പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ അയ്യപ്പദാസിന്റെ ഗൂഢാലോചനയുടെ ഫലമായി താനാണ് ഗംഗേശാനന്ദയെ ആക്രമിച്ചതെന്ന് ഫോൺ സംഭാഷണത്തിൽ പിന്നീട് പെൺകുട്ടി നിലപാട് മാറ്റിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :