പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രിക്കു മൊപ്പം മെട്രോ ട്രയിനിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ യാത്ര ചെയ്തത് വിവാദത്തിലേക്ക്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും സജീവമാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഒാഫിസില്‍ നിന്ന് നല്‍കിയ പട്ടികയനുസരിച്ചാണ് കുമ്മനത്തെ വാഹനവ്യൂഹത്തിലും മെട്രോ യാത്രയിലും ഉള്‍പ്പെടുത്തിയതെന്നും സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി. സുരക്ഷാ പ്രശ്‌നങ്ങളും പ്രോട്ടോക്കോളും ചൂണ്ടിക്കാട്ടി മെട്രോ ഉദ്ഘാടന വേദിയിൽ ഇ.ശ്രീധരനെപ്പോലും ഒഴിവാക്കിയിരുന്നു .
കൊച്ചി മെട്രോയിൽ പ്രധാനമന്ത്രിയ്ക്കൊപ്പം മുഖ്യമന്ത്രിയും കേന്ദ്ര നഗരവികസന മന്ത്രിയും കെ.എം ആർ എൽ എംഡി എന്നിവർ ഉണ്ടാകുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ പ്രധാനമന്ത്രിയെ നാവിക സേനാ വിമാനത്താവ ത്തിൽ സ്വീകരിക്കാനെത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പാലാരിവട്ടം സ്റ്റേഷൻ ഉദ്ഘാടത്തിൽ ഒന്നാം നിരയിൽ നിന്നു . പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും മെട്രോയിൽ യാത്ര ചെയ്തപ്പോൾ കുമ്മനവും ഗവർണർ ജസ്റ്റീസ് പി. സദാശിവത്തിനൊപ്പമിരുന്നു . ഭരണഘടനാ പദവിയോ ജനപ്രതിനിധിയോ അല്ലാത്തയാൾ ഉദ്ഘാടത്തിൽ യാത്ര ചെയ്തതിന്റെ ഔചിത്യ ക്കുറവ് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നിട്ടുണ്ട് . എന്നാൽ ഇതിൽ പ്രോട്ടോക്കോൾ ലംഘന മോ സുരക്ഷാ പ്രശ്നമോ ഉണ്ടെങ്കിൽ എസ്പി ജിയാണ് ചൂണ്ടിക്കാട്ടേണ്ടത് .
അതുണ്ടായിട്ടില്ല . പ്രധാനമന്ത്രിക്ക് അടുത്തറിയാവുന്ന വ്യക്തി എന്ന നിലയിൽ ഇതിൽ അപാകത ഇല്ലെന്നാണ് പൊലീസ് അടക്കമുള്ള സുരക്ഷാ ഏജൻസികളുടെ ഔദ്യോഗിക വിശദീകരണം .അതേ സമയം മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ് ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്ത ചിത്രത്തിൽ നിന്ന് കുമ്മനത്തെ ഒഴിവാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുൾപ്പെടുത്തുകയും ചെയ്തു . എന്തായാലും കൊച്ചിമെട്രോ പദ്ധതിയുടെ പേരിലുള്ള അവകാശവാദങ്ങൾക്കായി രാഷ്ട്രീയ പാർട്ടികൾ ഏറ്റുമുട്ടുമ്പോൾ കുമ്മനത്തിന്റെ യാത്ര പുതിയ വിവാദത്തിലേക്കായി .