ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി കോടതിയിൽ ഹർജി നൽകി. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നു കാണിച്ചാണ് പെൺകുട്ടി തിരുവനന്തപുരം പോക്സോ കോടതിയെ സമീപിച്ചത്. അതേസമയം പെണ്‍കുട്ടിക്ക് ബ്രെയിന്‍ മാപ്പിങ്ങും പോളിഗ്രാഫ് ടെസ്ററും നടത്തണമെന്നാവശ്യപ്പെട്ട് പൊലീസും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
പെണ്‍കുട്ടി മൊഴിമാറ്റിയതിനെത്തുടര്‍ന്നാണ് പൊലീസിന്റെ ആവശ്യം. തിങ്കളാഴ്ച ഇതേ കോടതി ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ പരിഗണിക്കും. ഗംഗേശാനന്ദ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി കഴിഞ്ഞദിവസം കോടതിക്ക് കത്ത് നൽകിയിരുന്നു. തന്റെ കാമുകൻ അയ്യപ്പദാസിന്റെ ഗൂഢാലോചനയുടെ ഫലമാണ് ആക്രമണമെന്ന് അഭിഭാഷകനുമായുള്ള ഫോൺ സംഭാഷണത്തിലും പെൺകുട്ടി പറഞ്ഞിരുന്നു. അതേസമയം ഗംഗേശാനന്ദയുടെ റിമാൻഡ് കാലാവധി തുടരുന്നതുസംബന്ധിച്ച് കോടതി ഇന്ന് തീരുമാനമെടുക്കും.