സ്വാശ്രയ എൻജിനീയറിങ് കോളജ് മാനേജ്മെന്റുകളും സർക്കാരുമായി കരാർ ഒപ്പുവെച്ചു. ഇതനുസരിച്ച് 50 ശതമാനം സീറ്റിൽ കുറഞ്ഞ ഫീസിൽ പഠിക്കാനാകും. ചിലകോളജുകൾ വിദ്യാർഥികൾക്ക് സ്്ക്കോളർഷിപ്പ് നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 102 സ്വാശ്രയ എൻജിനീയറിങ് കോളജുകളും സർക്കാരുമായാണ് ഫീസും സീറ്റും സംബന്ധിച്ച് ധാരണയായത്. ഒരു വർഷത്തേക്കാണ് കരാറിന്റെ കാലാവധി. ഇതനുസരിച്ച് 50 ശതമാനം സീറ്റുകള്‍ സർക്കാരിന് കൈമാറും. ഇതിൽ 25 ശതമാനം സീറ്റിൽ കുറഞ്ഞഫീസായ 50,000 രൂപ നൽകിയാൽ മതി. അവശേഷിക്കുന്ന 25 ശതമാനം സർക്കാർ സീറ്റിൽ 75,000 രൂപയാണ് ഫീസ്
Advertisement