1993ലെ മുംബൈ സ്ഫോടനകേസില്‍ അബുസലേമടക്കം ആറ് പ്രതികളും കുറ്റക്കാർ. മുംബൈയിലെ പ്രത്യേക ടാഡാ കോടതിയുടേതാണ് വിധി. സ്ഫോടനം ആസൂത്രണംചെയ്തവർക്ക് മുംബൈയിലേക്ക് ആയുധം എത്തിച്ചുനൽകിയെന്നും, ഇതിനായി ഗൂഡാലോചന നടത്തിയെന്നുമുള്ള കേസാണ് തെളിഞ്ഞത്. അബുസലേമിനെ കൂടാതെ കേസിൽ പ്രതികളായിരുന്ന, ഫിറോസ് അബ്ദുൾ റാഷിദ്ഖാൻ, താഹിർ മെർച്ചൻറ്, റിയാസ് സിദ്ധീഖി, കരീമുള്ളാ ഖാൻ, അബദുൾ ഖയ്യൂം എന്നിവരും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇവരുടെ ശിക്ഷാവിധി ഉടനുണ്ടാകും. സ്ഫോടനത്തിൻറെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടുവർഷംമുൻപ് തൂക്കിലേറ്റിയിരുന്നു. എന്നാൽ, കേസിൻറെ വിചാരണ ആരംഭിച്ച ശേഷമാണ് വിദേശത്ത് ഒളിച്ച് താമസിച്ച അബുസലേമക്കമുള്ളവരെ പിടികൂടിയത്. അതിനാൽ, കേസ് പ്രത്യേകമായാണ് പരിഗണിച്ചത്. 1993 മാർച്ച് 12ന് നടന്ന സ്ഫോടനത്തിൽ 257പേർ കൊല്ലപ്പെടുകയും, 713പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
Advertisement