ആശങ്കകളുടെ പനിച്ചൂടിൽ സംസ്ഥാനത്ത് വീണ്ടും മരണം.സംസ്ഥാനത്ത് ഇന്ന് മൂന്നുവയസുകാരന്‍ ഉള്‍പ്പെടെ എട്ടുപേര്‍ പനിബാധിച്ചു മരിച്ചു. ഇതില്‍ അഞ്ചുമരണവും തീരുവനനന്തപുരം ജില്ലയിലാണ്. കാട്ടാക്കട തൂങ്ങാംപാറ സ്വദേശി അഭിനാഥാണ് മരിച്ച മൂന്നുവയസുകാരന്‍. കഴക്കൂട്ടം സ്വദേശി മണിയന്‍, വെള്ളനാട് സ്വദേശി സോമന്‍, കാട്ടാക്കട സ്വദേശി രമേശ്, വള്ളക്കടവ് സ്വദേശി നിസാര്‍ എന്നിവരാണ് തിരുവനന്തപുരം ജില്ലയില്‍ മരിച്ച മറ്റുള്ളവര്‍. മലപ്പുറത്തും ആഴപ്പുഴയിലും ഒരോ പനിമരണമുണ്ടായി. ഇരിങ്ങാലക്കുട കാട്ടൂരില്‍ പള്ളിപ്പുറത്ത് സനോജിന്‍റെ ഭാര്യ പ്രിയയുടെ (25) മരണത്തോടെയാണ് എണ്ണം ഒമ്പത് ആയത്. സംസ്ഥാനത്ത് ഈ വര്‍ഷം പകര്‍ച്ചലവ്യാധിമൂലം മരിച്ചവരുടെ എണ്ണം 115 ആയി.
രമേശ് ഡങ്കിപ്പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽകോളജാശുപത്രിയിൽ ചികിൽസയിലായിരുന്നു. മഞ്ഞപ്പിത്തബാധയെത്തുടർന്നാണ് തിരൂർ സ്വദേശി മരിച്ചത്. ഇന്നലെ മാത്രം സംസ്ഥാനത്ത് ആറുപേര്‍ പനി ബാധിച്ച് മരിച്ചിരുന്നു. ഒന്നര ലക്ഷത്തോളംപേർ ഇതുവരെ വിവിധ ആശുപത്രികളിൽ ചികിൽസ തേടി തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഡങ്കിപ്പനി ബാധിതരുള്ളത്.
81 പേർക്കാണ് തലസ്ഥാനത്ത് ഇന്നലെമാത്രം രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 179പേർക്കും. കോഴിക്കോട് ജില്ലയിൽ ഇതേവരെയുള്ള ഡങ്കിപ്പനി മരണങ്ങൾ പത്താണ്. സർക്കാർ ആശുപത്രികളിലെ പരിമിതികളും മരണനിരക്ക് കൂട്ടുന്നുണ്ടെന്നാണ് രോഗികളുടെ പരാതി. കൊല്ലത്ത് 18ഉം പാലക്കാട് ജില്ലയിൽ14 ഉം തൃശൂരിൽ നാലും പനിമരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തു.
പേരുര്‍ക്കട ആശുപത്രിയില്‍ ഒ.പിയില്‍ ക്യൂ നിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു.വെള്ളനാട് സ്വദേശി സോമന്‍ ആണ് മരിച്ചത്.