പനിച്ചൂടില്‍ വിറച്ച് കേരളം. ഇന്നലെ മാത്രം കേരളത്തില്‍ നാലുപേര്‍ പനി ബാധിച്ച് മരിച്ചു. ഇതില്‍ മൂന്നും ഡെങ്കിപ്പനി ബാധിച്ചുള്ള മരണമാണ്. തിരുവനന്തപുരം പാങ്ങോട് സ്വദേശി സിന്ധുവാണ് അവസാനം മരണത്തിന് കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം പകര്‍ച്ചപനി ബാധിച്ച് മരിച്ചവരുടെ എണ്ണം 105 ആയി ഉയർന്നു. ഒന്നര ലക്ഷത്തോളംപേർ ഇതുവരെ പനിബാധിച്ച് ചികിൽസ തേടി. 179 പേർക്കു കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലംകാണാത്തതിനാല്‍ ആശുപത്രികൾ പനിബാധിതരെ കൊണ്ട് നിറയുകയാണ്. ഈ വർഷം 6647 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 22395 പേർക്ക് ഡെങ്കിപ്പനി സംശയിക്കുന്നു.
Advertisement