ഗംഗേശാനന്ദ തീർഥപാദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പെൺകുട്ടിയുടെ നാടകീയ മലക്കം മറിയൽ.ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് ചൂഷണത്തിന് ഇരയായ പെൺകുട്ടി കത്തിലൂടെ വെളിപ്പെടുത്തി. കാമുകനും മറ്റുരണ്ടുപേരും ചേർന്നാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. കാമുകന് സ്വാമിയോടുണ്ടായിരുന്ന മുൻവൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നും പെൺകുട്ടി കത്തിൽ പറയുന്നു. സ്വാമി തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും കത്തിൽ പെൺകുട്ടി പറയുന്നു. കത്ത് പ്രതിഭാഗം വഞ്ചിയൂർ കോടതിയിൽ സമർപ്പിച്ചു.
ജനനേന്ദ്രിയം മുറിച്ച സംഭവത്തിനു പിന്നിൽ പൊലീസിന്റെ ഗൂഢാലോചനയുണ്ടായെന്നും കത്തിൽ പെൺകുട്ടി ആരോപിക്കുന്നു. മുൻവൈരാഗ്യത്തെ തുടർന്ന് കാമുകനും മറ്റുരണ്ടുപേരും ചേർന്ന് സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ബാക്കി കാര്യങ്ങൾ പൊലീസ് കൂട്ടിച്ചേർത്തതാണെന്നും പെൺകുട്ടി കത്തിൽ ആരോപിക്കുന്നു.
ഗംഗേശാനന്ദ തീർഥപാദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ യുവതിക്കെതിരെ യുവതിയുടെ അമ്മയും ഗംഗേശാനന്ദയുടെ അമ്മയും പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പേട്ട സ്വദേശിനിയായ യുവതിയുടെ പ്രണയബന്ധത്തെ സ്വാമി എതിർത്തതാണ് അക്രമത്തിന് വഴിവെച്ചതെന്ന് കാണിച്ച് ഗംഗേശാനന്ദയുടെ അമ്മ ഡിജിപിക്ക് പരാതി നൽകിയത്.
മകൾക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായാണ് പരാതി. മകളുടെ പ്രണയബന്ധത്തെ സ്വാമി എതിർത്തിരുന്നു. ഇതിന്റെ വൈരാഗ്യം മൂലം യുവതിയുടെ കാമുകനാണ് ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും പരാതിയിൽ പറയുന്നു. എന്നാൽ സംഭവം നടക്കുന്ന സമയത്ത് കാമുകൻ സ്ഥലത്തില്ലായിരുനെന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. യുവതിയോട് ഗംഗേശാനന്ദ മോശമായി പെരുമാറിയിരുന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുനെന്നും അന്വേഷണ സംഘത്തിന് ബോധ്യമായിരുന്നു.
സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. ഇപ്പോൾ പൊലീസിനെ തന്നെ വെട്ടിലാക്കുന്നതാണ് പെൺകുട്ടിയുടെ കത്ത്. സ്വാമി ഗംഗേശാനന്ദ തീർഥപാദയുടെ ജനനേന്ദ്രിയം മുറിച്ചത് മകളുടെ കാമുകനെന്ന് പെൺകുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. ഇതിനിടെയാണ് പെൺകുട്ടിയുടെ മലക്കംമറിച്ചിൽ.