ഒന്നാം വിക്കറ്റ് – ശിഖർ ധവാന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. 34 പന്തിൽ ഏഴു ബൗണ്ടറിയും ഒരു സിക്സുമുൾപ്പെടെ 46 റൺസെടുത്താണ് ധവാന്റെ മടക്കം. ബംഗ്ലദേശ് ക്യാപ്റ്റൻ മഷ്റഫെ മൊർത്താസയ്ക്കാണ് വിക്കറ്റ്. ഈ ചാംപ്യൻസ് ട്രോഫിയിലെ ടോപ് സ്കോറർ പട്ടം സ്വന്തം പേരിലാക്കിയാണ് ധവാന്റെ മടക്കം. നാലു മൽസരങ്ങളിൽനിന്ന് 317 റൺസാണ് ധവാൻ നേടിയത്. 18.1 ഓവറിൽ 107 റൺസെന്ന നിലയിലാണ് ഇന്ത്യ. 41 റൺസുമായി രോഹിത് ശർമയും ക്യാപ്റ്റൻ കോഹ്‍ലിയും ക്രീസിൽ.
10 ഓവർ – ബംഗ്ലദേശിനെതിരെ ഇന്ത്യ നിലയുറപ്പിച്ച് ധവാൻ–രോഹിത് സഖ്യം. 10 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യൻ സ്കോർ 65. പരമ്പരയിലെ മൂന്നാം മൽസരത്തിലാണ് ഇരുവരും ചേർന്നുള്ള സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ട് സ്ഥാപിക്കുന്നത്. ധവാൻ 20 പന്തിൽ 32 റൺസോടെയും രോഹിത് ശർമ 40 പന്തിൽ 31 റൺസോടെയും ക്രീസിൽ. ഇന്ത്യയ്ക്കായി ഇരുവരും ചാംപ്യൻസ് ട്രോഫിയിൽ ഓപ്പൺ ചെയ്തിട്ടുള്ള ഒൻപത് ഇന്നിങ്സുകളിൽ നാലു തവണ സെഞ്ചുറി കൂട്ടുകെട്ടും മൂന്നു തവണ അർധസെഞ്ചുറി കൂട്ടുകെട്ടും പിറന്നു. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസെടുത്ത താരമായി ധവാൻ മാറി. മറികടന്നത് സൗരവ് ഗാംഗുലിയെ. ബംഗ്ലദേശ് ഇന്നിങ്സിന്റെ സമയത്ത് മുന്നിൽ കയറിയ തമീം ഇക്ബാലിനെ വീണ്ടും പിന്നിലാക്കി ഈ ചാംപ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരമായും ധവാൻ മാറി. ഈ ടൂർണമെന്റിൽ ധവാന്റെ റൺനേട്ടം 300 കടന്നു.
5 ഓവർ – ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച് ഓപ്പണർമാരായ രോഹിതും ധവാനും. അഞ്ച് ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ഇരുവരും ചേർന്ന് 31 റൺസ് എടുത്തിട്ടുണ്ട്. രോഹിത് ശർമ 20 പന്തിൽ നാലു ബൗണ്ടറികളോടെ 20 റൺസും ധവാൻ 10 പന്തിൽ 11 റൺസും എടുത്ത് ക്രീസിൽ.
265 റൺസ് വിജയലക്ഷ്യവുമായി ഇന്ത്യൻ ഇന്നിങ്സിന് തുടക്കം. ഓപ്പണർമാരായ ശിഖർ ധവാനും രോഹിത് ശർമയും ക്രീസില്‍. ഇംഗ്ലണ്ടിൽ 264നു മുകളിലുള്ള സ്കോർ ഇന്ത്യ പിന്തുടർന്ന് ജയിച്ചിട്ടുള്ളത് നാലു തവണയാണ്. 2002ൽ ആണ് ഇന്ത്യ ഒടുവിൽ 264നു മുകളിലുള്ള സ്കോർ ചേസ് ചെയ്തിട്ടുള്ളത്. അതും ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെ. ഈ വേദിയിൽ ഇന്ത്യ പിന്തുടർന്നു ജയിച്ചിട്ടുള്ള ഉയർന്ന സ്കോർ 212 മാത്രം.