നഞ്ചന്‍കോട് - നിലമ്പൂര്‍ പാത പദ്ധതിയില്‍ നിന്ന് പിന്‍മാറിയതോടെ ഡിഎംആർസി കോഴിക്കോട്ടെ ഓഫിസ് പൂട്ടി. വിഷയത്തിൽ സംസ്ഥാന സർക്കാർ വേണ്ട താൽപര്യം കാണിക്കാത്ത പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ സെപ്റ്റംബറിലാണ് ഡിഎംആർസി വിശദ പദ്ധതിരേഖ തയാറാക്കാനുള്ള ജോലികൾ ഏറ്റെടുത്തത്. എന്നാൽ കേരള സർക്കാർ തുടർനടപടികൾക്ക് താൽപര്യം കാണിക്കുകയോ. ചെലവിനത്തിൽ വന്ന തുക കൈമാറുകയോ ചെയ്തിട്ടില്ല. മാസം 4.5 ലക്ഷം രൂപ ഓഫിസ് ചെലവ് വരുന്നതിനാൽ ജൂണിൽ കോഴിക്കോട്ടെയും വയനാട്ടിലെയും ഓഫിസ് പൂട്ടുമെന്ന് ഡിഎംആർസി നേരത്തെ അറിയിച്ചിരുന്നു.
നിലമ്പൂർ–നഞ്ചൻകോട് പാതയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് വലിയ താൽപര്യമില്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് ഡോ. ഇ. ശ്രീധരൻ പറഞ്ഞിരുന്നു. വിശദ പദ്ധതി രേഖ(ഡിപിആർ)യ്ക്ക് അനുമതി ലഭിച്ച പാതയായിട്ടും എതിർപ്പുണ്ടാകുന്നത് ഏത് അർഥത്തിലെന്ന് അറിയില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞത് നേരത്തെ വാർത്തയായിരുന്നു.