മഞ്ചേശ്വരം നിയമസഭ മണ്ഡലം കള്ളവോട്ടിന്റെ പരീക്ഷണശാലയാണെന്ന ആരോപണവുമായി സിപിഎം രംഗത്ത്. ബി.ജെ.പിക്കും മുസ്്ലിം ലീഗിനും സ്വാധീനമുള്ളിടങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വ്യാപക തോതിൽ കള്ളവോട്ട് നടന്നിട്ടുണ്ടെന്നും സി.പി.എം ജില്ല സെക്രട്ടറി ആരോപിച്ചു. മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാർഥിയായിരുന്ന ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സി.പി.എം. പ്രതികരണം.
ശക്തമായ ത്രികോണ മൽസരത്തിനൊടുവിൽ 89 വോട്ടുകൾക്ക് തോറ്റുവെന്നറിഞ്ഞപ്പോഴുള്ള സുരേന്ദ്രന്റെ പ്രതികരണമാണിത്. സി.പി.എം വോട്ട് മറിക്കുന്നതും ലീഗ് കേന്ദ്രങ്ങളിലെ കള്ളവോട്ടുമാണ് മഞ്ചേശ്വരത്ത് താമര വിരിയുന്നതിന് തടസമെന്നാണ് ബി.ജെ.പിയുടെ കണ്ടെത്തൽ. അതേ സമയം കള്ളവോട്ടിനെതിരെ പറയാൻ ബി.ജെ.പിക്ക് ധാർമ്മിക അവകാശമില്ലെന്നാണ് സി.പി.എം. നിലപാട്
വോട്ടുമറിക്കുന്നുവെന്ന ആക്ഷേപം സ്വന്തം സ്ഥാനാർഥിക്ക് കിട്ടിയ വോട്ടുകളിലെ വർധന ചൂണ്ടികാട്ടി പ്രതിരോധിക്കുന്ന സിപിഎമ്മിന് പക്ഷേ നിലവിൽ നടക്കുന്ന നിയമ പോരാട്ടത്തിൽ ഒട്ടും താൽപര്യമേ ഇല്ല.