സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമാവുമ്പോഴും കണ്ടില്ലെന്നു നടിച്ച് അധികൃതര്‍. ഇതുവരെ 10 മരണം സ്ഥിരീകരിച്ചപ്പോൾ 29 പേരുടെ മരണം ഡെങ്കിപ്പനി മൂലമാണെന്നു സംശയിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ആറായിരത്തി ഒരുനൂറ്റി പത്തൊമ്പത് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇരുപതിനായിരത്തി പത്തു പേർക്ക് രോഗബാധ സംശയിക്കുന്നു.
ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതരുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. ഇന്നലെ മാത്രം ജില്ലയിൽ 85 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗ ബാധിതരുടെ എണ്ണം പെരുകുമ്പോഴും കൊതുകു നശീകരണത്തിനോ യുദ്ധകാലാടിസ്ഥാനത്തിൽ ചികിൽസ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനോ നടപടികളില്ല. കോട്ടയം, മലപ്പുറം, തൃശൂര്‍, കൊല്ലം ജില്ലകളിലും ഡെങ്കിപ്പനി കാര്യമായി പടരുന്നുണ്ട്.