ഏറ്റവും ഭാരം കൂടിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിന്‍റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് രണ്ട് ഭ്രമണപഥത്തിലെത്തിയ്ക്കാന്‍ ഒരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ജൂലൈയില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം.
ആകാശത്തിലെ കണ്ണുകള്‍. അങ്ങനെയാണ് ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് രണ്ടിനെ ശാസ്ത്ര ലോകം വിശേഷിപ്പിയ്ക്കുന്നത്. 9. 6 കിലോമീറ്റര്‍ സ്പെഷ്യല്‍ റെസല്യൂഷനുള്ള പാന്‍ ക്യാമറയാണ് ഉപഗ്രഹം വഹിയ്ക്കുന്നത്. ഭൂമിയുടെ കൃത്യവും വ്യക്തതയുമാര്‍ന്ന ചിത്രങ്ങള്‍ എടുക്കാനും ശരവേഗത്തില്‍ അയയ്ക്കാനും കാര്‍ട്ടോസാറ്റ് രണ്ടിനാകും. സൈനിക നീക്കത്തിന് ഈ ഉപഗ്രഹത്തിന്‍റെ സഹായം ഏറെ ഗുണം ചെയ്യും.
ഏതാനും നാളുകള്‍ക്ക് മുൻപ് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനില്‍ നടത്തിയ മിന്നല്‍ ആക്രമണത്തിന് സഹായിച്ചത് കാര്‍ട്ടോസാറ്റ് ഒന്ന് ആയിരുന്നു. 550 കിലോഗ്രാമാണ് ഉപഗ്രഹത്തിന്‍റെ ഭാരം. പിഎസ്എല്‍വി സി 38 റോക്കറ്റുപയോഗിച്ചാകും വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ജൂലൈ ആദ്യവാരം വിക്ഷേപണം നടത്താനാണ് ആലോചന.