ശ്രീലങ്കയെ മൂന്നു വിക്കറ്റിനു തകർത്ത് പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ സെമിയിൽ കടന്നു. താരതമ്യേന റണ്ണൊഴുക്കു കുറഞ്ഞ മൽസരത്തിൽ 237 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാക്കിസ്ഥാൻ, 44.5 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഒരു ഘട്ടത്തിൽ ഏഴിന് 162 റൺസ് എന്ന നിലയിൽ തകർന്ന പാക്കിസ്ഥാനെ, പിരിയാത്ത എട്ടാം വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്ത സർഫ്രാസ് അഹമ്മദ്–മുഹമ്മദ് ആമിർ സഖ്യമാണു രക്ഷിച്ചത്. സർഫ്രാസിനെ രണ്ടു തവണ കൈവിട്ട ലങ്കൻ ഫീൽഡർമാരും പാക്കിസ്ഥാന്റെ വിജയത്തിൽ ‘കൈയ്യയച്ച്’ സഹായിച്ചു. ഇംഗ്ലണ്ടാണ് സെമിയില്‍ പാക്കിസ്ഥാന്‍റെ എതിരാളികള്‍.
Advertisement