കൊച്ചിയില്‍അപകടത്തിന് കാരണമായ വിദേശ കപ്പലിൽ പൊലീസ് ഇന്നു പരിശോധന നടത്തിയേക്കും. ആംബർ എന്ന ഈ കപ്പലിൻറെ നാവിഗേഷൻ വോയ്സ് റെക്കോർഡും ലോഗ്ബുക്കും പരിശോധിക്കും. നാവിഗേഷൻ തകരാർ പരിഹരിക്കണമെന്ന് അമേരിക്കൻ കോസ്റ്റ് ഗാർഡ് ഈ കപ്പലിന് മുന്നറിപ്പ് നൽകിയിരുന്നു.
ഗ്രീസിൽ നിന്ന് വളംകയറ്റി ചൈനയിലേക്ക് പോകുന്നതിനിടെയാണ് കൊച്ചി തീരത്ത് ആംബർ എന്ന ചരക്ക് കപ്പൽ മത്സ്യബന്ധനബോട്ടിലിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ രണ്ടുപേർ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തു. അപകടമുണ്ടാക്കിയ കപ്പൽ പുറംകടലിൽ കോസ്റ്റ് ഗാർഡിൻറെ നിരീക്ഷണത്തിലാണ്. ചരക്ക് കൂടുതലുള്ളതിനാൽ കപ്പൽ കൊച്ചി തീരത്തേക്ക് എത്തിക്കാൻ സാധിക്കില്ലെന്ന് പൊലീസ് പറയുന്നു. കപ്പലിലുളള ചരക്കിന്‍റെ അളവും അതുവഴി ഭാരവും കുറച്ച ശേഷം കപ്പല്‍തുറമുഖത്തേക്കെത്തിച്ചാല്‍മതിയെന്നാണ് തീരുമാനം. ഇതിനായി ഷിപ്പിങ് ഡയറക്ടർ ജനറലിൻറെ അനുമതിയും വേണം. പാനമയില്‍രജിസ്റ്റര്‍ചെയ്ത ആംബര്‍എന്ന കപ്പലില്‍ ഗ്രീക്കുകാരനായ കപ്പിത്താനടക്കം ഇരുപത്തിയെട്ട് ജീവനക്കാരാണ് ഉളളത്. കപ്പലിലെ രണ്ട് സുരക്ഷാ ജീവനക്കാര്‍ഇന്ത്യക്കാരാണ്. കപ്പലിൻറെ കൊച്ചിയിലെ ട്രേഡ് ഏജൻസി അധികൃതരുമായാണ് പൊലീസ് സംസാരിക്കുന്നത്. ക്യാപ്റ്റനെതിരെ മനപൂർവമായ നരഹത്യയ്ക്ക് േകസെടുത്തിട്ടുണ്ട്. അപകടത്തിൽ വിശദാംശങ്ങൾ അറിയാനും മഹസർ തയാറാക്കാനുമായി പൊലീസ് കപ്പലിൽ പരിശോധന നടത്തിയേക്കും.