ജമ്മു കശ്മീരിൽ വീണ്ടും സൈന്യത്തിന്റെ ഭീകരവേട്ട. ഉറി മേഖലയിൽ നിയന്ത്രണരേഖ വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക്ശേഷം ഉറി മേഖലയിൽ ഭീകരരുടെ സാന്നിധ്യം കണ്ടതിനെ തുടർന്ന് സൈന്യം ആക്രമണം നടത്തുകയായിരുന്നു.
സൈന്യം വെടിയുതിർത്തപ്പോൾ ഒാട്ടോമാറ്റിക് തോക്കുകള്‍ ഉപയോഗിച്ച് ഭീകരരും ആക്രമണം നടത്തി. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് അഞ്ച് ഭീകരരെ വധിച്ചത്. വൻആയുധങ്ങളുമായാണ് ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു.
കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ പാക്ക് സൈന്യത്തിന്റെ പിന്തുണയോടെ ഉത്തര കശ്മീരിൽ നടത്തിയ നാലു നുഴഞ്ഞുകയറ്റ ശ്രമങ്ങൾ സൈന്യം വിഫലമാക്കിയിരുന്നു. ഏഴു ഭീകരരെയാണ് കൊലപ്പെടുത്തിയത്. നൗഗാം സെക്ടറിലുണ്ടായ പോരാട്ടത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. ഗുരെസ്, മാച്ചിൽ, നൗഗാം, ഉറി സെക്ടറുകളിലാണു നുഴഞ്ഞുകയറ്റത്തിനു ശ്രമം ഉണ്ടായത്.