സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ കയ്യേറ്റം ചെയ്തവർക്കെതിരെ ചുമത്തിയിരിക്കുന്നത് നിസര കുറ്റങ്ങൾ. കേന്ദ്ര സർക്കാരിന്റെ ചട്ടുകമായ ഡൽഹി പൊലീസിന്റെ നടപടിയിൽ ആശ്ചര്യപ്പെടാനില്ലെന്നു യെച്ചൂരി പ്രതികരിച്ചു. അതേസമയം എ കെ ജി ഭവനിൽ ഏർപ്പെടുത്തിയിരുന്ന സുരക്ഷ ഡൽഹി പൊലീസ് പിൻവലിച്ചു.
ഹിന്ദു സേന പ്രവർത്തകരായ ഉപേന്ദ്ര കുമാർ, പവൻ കൗൾ എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 451, 504 എനീ വകുപ്പുകളാണ് ചുമതിയിരിക്കുന്നത്. അതിക്രമിച്ചു കടക്കൽ , മനപ്പൂർവം സമാധാന അന്തരീക്ഷം തകർക്കുക എന്നിങ്ങനെ കുറ്റം ചുമത്തിയ പ്രതികൾക്ക് ഉടൻ ജാമ്യം ലഭിച്ചേക്കും. അതേ സമയം ഡൽഹി പോലീസിന്റെ നടപടിക്കെതിരെ സീതാറാം യെച്ചൂരി രംഗത്തെത്തി. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡൽഹി പോലീസിന്റെ നടപടിയിൽ ആശ്ചര്യപ്പെടാബില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ആർമികൾ നിയമം കയ്യിലെടുക്കുമ്പോൾ ജനങ്ങൾ സ്വയം പ്രതിരോധം തീർക്കണമെന്നും യെച്ചൂരി വ്യക്തമാക്കി. അതിനിടെ അക്രമം നടന്നതിന്റെ അടുത്ത ദിവസം തന്നെ എ കെ ജി ഭവനിൽ ഏർപ്പെടുത്തിയ പ്രത്യേക സുരക്ഷാ കേന്ദ്ര സർക്കാർ പിൻവലിച്ചു. എന്നാൽ സീതാറാം യെച്ചൂരിയുടെ സുരക്ഷാ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായാണ് സൂചന.