സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിെയ ആക്രമിച്ചതിനെ അപലപിച്ച് ആര്‍എസ്എസ്. ഇത്തരം സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നു. ആര്‍എസ്എസിന്‍റെ പേര് സിപിഎം വലിച്ചിഴക്കുന്നത് അംഗീകരിക്കാനാകില്ല. ജനാധിപത്യവിരുദ്ധമായി േകരളത്തിലെ ആർഎസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം ഗുണ്ടായിസം കാണിക്കുകയാണെന്നും ആർഎസ്എസ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
സി.പി.എം ഒാഫിസ് അതിക്രമിച്ചുകയറിയതിന് പിന്നില്‍ ആര്‍.എസ്.എസും ബി.ജെ.പിയുമാണെന്ന യച്ചൂരിയുടെ ആരോപണം തള്ളി ബി.ജെ.പി ദേശീയ നേതൃത്വം രംഗത്തെത്തി. യച്ചൂരിയെ കയ്യേറ്റം ചെയ്തതിന് പിന്നില്‍ ആര്‍എസ്എസിനും ബി.ജെ.പിക്കും പങ്കില്ലെന്ന് ബി.ജെ.പി ദേശീയ വക്താവ് ജി.വി.എല്‍ നരംസിഹറാവു മനോരമാന്യൂസിനോട് പറഞ്ഞു. രാജ്യവിരുദ്ധനിലപാട് സ്വീകരിച്ചതിന്‍റെ പരിണിതഫലമാണ് ആക്രമണമെന്നും നരംസിഹ റാവു പ്രതികരിച്ചു.