ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈമാസം 13 മുതൽ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്രയിലെ കർഷകർ. റയിൽഗതാഗതം സ്തംഭിപ്പിക്കുന്നത് ഉൾപ്പെടെയുളള സമരമാർഗങ്ങൾ ആരംഭിക്കാൻ മുംബൈയിൽ ചേർന്ന കോർകമ്മിറ്റി യോഗത്തിൽ തീരുമാനമായി. കാർഷികവായ്പകൾ പൂർണമായി എഴുതിത്തള്ളുക, ന്യായവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം, നേരത്തെ സമരംചെയ്തവർക്കെതിരെ എടുത്ത കേസുകളും പൻവലിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.
നേരത്തെ, 34 ലക്ഷം കർഷകരുടെ മുപ്പതിനായിരം കോടിരൂപ എഴുതിത്തള്ളാൻ സർക്കാർ തയാറാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചിരുന്നു. എന്നാൽ, ഒന്നേകാൽകോടി കർഷകർക്കും ആനുകൂല്യം നൽകണമെന്ന ആവശ്യത്തിൽ സംഘടനകൾ ഉറച്ചുനിൽക്കുകയാണ്. മുഖ്യന്ത്രിയുടെ ഉറപ്പിൻമേൽ ഒരുവിഭാഗം നേരത്തെ സമരത്തിൽനിന്നും പിൻമാറിയിരുന്നു.