റംസാൻ അടുത്തതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. മല്ലിയിലയുടെയും ചെറിയ ഉള്ളിയുടെയുടെയും വില മൂന്നക്കത്തിലെത്തി. രണ്ടാഴ്ച്ചക്കുള്ളിൽ കാരറ്റിന്റെയും ചെറിയ നാരങ്ങയുടെയും വില ഇരട്ടിയായി.മത്തങ്ങ,കോവയ്ക്ക തുടങ്ങിയവയുടെ വില അൽപം കുറഞ്ഞിട്ടുണ്ട്.
ഈ ഈണത്തിന്റെ സുഖമൊന്നും പച്ചക്കറി വിലയക്കില്ല. ചെറിയ ഉള്ളിയുടെയും മല്ലിയിലയുടെയും വില മൂന്നക്കത്തിലെത്തിയിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു. എറണാകുളം മാർക്കറ്റിൽ ഒരു കിലോ ചെറിയ ഉള്ളിക്ക് നൂറ് രൂപ കൊടുക്കണം. മല്ലിയിലയ്ക്ക് ഇരുന്നൂറും. കാരറ്റിന്റെയും ചെറുനാരങ്ങയുടെയും വില എൺപതിലെത്തി. പച്ചമുളകിനും ബീൻസിനും കിലോയ്ക്ക് അൻപത് രൂപയാണ് വില. സവാളയുടെയും വെണ്ടയ്ക്കയുടെയും വില ഒരാഴ്ച്ചയ്ക്കുള്ളിൽ അഞ്ച് രൂപയിലധികമാണ് കൂടിയത്.
പച്ചക്കറി ഉൽപാദനകേന്ദ്രങ്ങളിലെ പ്രതികൂല കാലാവസ്ഥയാണ് വില ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. കുമ്പളങ്ങ,മത്തങ്ങ,കോവയ്ക്ക,മുരിങ്ങയ്ക്ക എന്നിവയുടെ വില വർധിച്ചിട്ടില്ല. ചെറിയ പെരുന്നാൾ അടുത്തതോടെ മൽസ്യത്തിന്റെയും മാംസത്തിന്റെയും വിലയിലും വർധനയുണ്ട്.