കന്നുകാലികളുടെ കശാപ്പ് നിയന്ത്രണം സംബന്ധിച്ച കേന്ദ്ര ഉത്തരവ് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം നാളെ. കേന്ദ്ര ഉത്തരവിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കാനാണ് ഭരണ പക്ഷത്തിന്റെ തീരുമാനം. ഇക്കാര്യത്തിൽ പ്രതിപക്ഷവും യോജിച്ച നിലപാട് സ്വീകരിക്കും.
കന്നുകാലികളുടെ കശാപ്പിൽ പരോക്ഷമായി കൊണ്ടു വന്ന നിയന്ത്രണം സംസ്ഥാനങ്ങളുടെ അധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നാണ് കേരളത്തിന്റെ അഭിപ്രായം. കന്നുകാലി ചന്തകളുടെ പ്രവർത്തനം എങ്ങിനെ വേണമെന്ന് തീരുമാനിക്കേണ്ടതും നിയന്ത്രണങ്ങൾ നടപ്പിൽ വരുത്തേണ്ടതും സംസ്ഥാനങ്ങളാണ്. മോദി സർക്കാർ ഇത് കാറ്റിൽപറത്തി, ഫെഡറൽസംവിധാനത്തെ വെല്ലുവിളിക്കുകയാണെന്നാണ് സംസ്ഥാനത്തിന്റെ പരാതി. അതോടൊപ്പം ആഹാരക്രമത്തിൽ വരെ സംഘപരിവാര്‍ ഇടപെടുകയാണ രാഷ്ട്രീയ വാദമുഖവും മുന്നോട്ട് വെക്കേണ്ടതുണ്ട്. എൽ.ഡി.എഫിവും യു.ഡിഎഫിനും ഇക്കാര്യത്തിൽ ഒരേ അഭിപ്രായമായതിനാൽ , പ്രത്യേക നിയമസഭാ സമ്മേളനം ചേർന്ന് കേരളത്തിന്റെ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്താം. ഒരു ബിജെപി എം.എൽ.എ ഉള്ളതിനാൽ ഏകകണ്ഠമായി പ്രമേയം പാസാക്കാനാകില്ല. ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യം വെച്ചാണ് ഇരു മുന്നണികളുടെയും നീക്കമെന്ന് ബിജെപി പറയും. അതേസമയം സംസ്ഥാനത്തെ കാലി വിൽപ്പന, മാസാഹാര വിൽപ്പന എന്നിവയിൽ ഇടിവുണ്ടായാൽ വരുന്ന സാമ്പത്തിക നഷ്ടത്തിൽ കൂടി ഊന്നി നിന്നുകൊണ്ടാവും നിയമസഭയിലെ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുക. കേരളത്തിന്റെ അഭിപ്രായത്തോട് യോജിപ്പുള്ള സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചുചോർക്കാനും സർക്കാർതീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിന് ദേശീയ തലത്തിൽലഭിച്ച അംഗീകാരം ഉറപ്പിക്കുക എന്നതുകൂടി സിപിഎം ലക്ഷ്യമിടുന്നു