റേഷൻ പഞ്ചസാര വിതരണം നിർത്തലാക്കിയ സംസ്ഥാന സർക്കാർ നടപടി ജനവഞ്ചനയാണെന്ന് അനൂപ് ജേക്കബ് എംഎൽഎ ആരോപിച്ചു. കേന്ദ്രസർക്കാർ സബ്‌സിഡി പിൻവലിച്ചതിന്റെ പേരിലാണു പഞ്ചസാര വിതരണം നിർത്തലാക്കിയത്. പഞ്ചസാര സംഭരിച്ചു റേഷൻകടകൾ വഴി സബ്‌സിഡി നിരക്കിൽ സംസ്ഥാന സർക്കാർ വിതരണം ചെയ്യണം. ഉദ്യോഗസ്ഥതലത്തിലെ പോരാണു സംസ്ഥാന സർക്കാരിന്റെ ഭരണപരാജയത്തിനു കാരണം. വകുപ്പുകൾ തമ്മിൽ ഏകോപനമില്ല.
സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപനം തട്ടിപ്പാണെന്നു കണക്കുകൾ പരിശോധിച്ചാൽ മനസിലാവും. റേഷൻകാർഡ് പുതുക്കലുമായി ബന്ധപ്പെട്ട സോഷ്യൽ ഓഡിറ്റിങ് പ്രഹസനമായിരുന്നു. സംസ്ഥാനത്ത് ഉപഭോക്തൃ കോടതികൾ പ്രവർത്തിക്കാത്ത സാഹചര്യമാണ്. ഉപഭോക്തൃ ഫോറത്തിലെ ഒഴിവുകൾ ഒരു വർഷം കഴിഞ്ഞും നികത്താൻ സർക്കാർ തയാറായിട്ടില്ല. ഇതേത്തുടർന്നു വൻകിട കുത്തകകൾക്കെതിരെയും മറ്റുമുള്ള ആയ്യായിരത്തോളം കേസുകൾക്കു തീർപ്പ് കാത്തുകിടക്കുന്നതെന്നും അനൂപ് ജേക്കബ് പറഞ്ഞു.