ഹാരിസൺ ഉൾപ്പെടെയുള്ള വൻകിടക്കാരുടെ ഭൂമി ഏറ്റെടുക്കാൻ നിയമ നിർമ്മാണം വേണമെന്ന എം.ജി.രാജമാണിക്യം റിപ്പോർട്ട് നിയമ വകുപ്പ് തള്ളി. രാജമാണിക്യം മുന്നോട്ട് വെച്ച ശുപാർശകൾ ഭരണഘടനാ വിരുദ്ധമാണെന്നും നിയമ സെക്രട്ടറി മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചു. പൂർണ്ണമോ ഭാഗികമോ ആയി വിദേശ ഉടമസ്ഥതയിലോഉള്ള തോട്ടഭൂമി സർക്കാർ ഏറ്റെടുക്കണം. സ്വാതന്ത്യം കിട്ടിയ ശേഷമുള്ള ഭൂമി ഉടമസ്ഥാവകാശ നിയമം,ഫെറനിയമം എന്നിവ അനുസരിച്ച് ഹാരിസൺ ഉൾപ്പെടെയുള്ളവർക്ക് ഇന്ത്യയിൽ ഭൂമി കൈവശം വെക്കാനാവില്ലെന്നും രാജമാണിക്യം റിപ്പോർട്ട് പറയുന്നു. എന്നാല്‍ ഇവയെ അടിസ്ഥാനമാക്കി തോട്ടഭൂമി ഏറ്റെടുക്കാൻ പുതിയ നിയമം കൊണ്ടുവരാനായിരുന്നു റവന്യൂ വകുപ്പിന്റെ നീക്കം. ഈവാദങ്ങൾ ഭരണഘടനാവിരുദ്ധമാണെന്നും കോടതി മുഖേനമാത്രമെ നടപടി സ്വീകരിക്കാനാവൂ എന്നുമാണ് നിയമ വകുപ്പ് മുഖ്യമന്ത്രിക്ക് നൽകിയ ശുപാർശയില്‍ പറയുന്നത്. അതേസമയം പ്രശ്നം പഠിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂ വകുപ്പ് സ്്പെഷ്യൽ ഒാഫീസറെ നിയമിച്ചു.
Advertisement