കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് മാവോയിസ്റ്റുകള്‍ കര്‍ണാടകയിലെ ചിക്കമഗളൂരുവില്‍ കീഴടങ്ങി. അട്ടപ്പാടിയിലെ ഭവാനിദളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കന്യാകുമാരി ഭര്‍ത്താവ് ശിവു, ചിന്നമ്മ എന്നിവരാണ് കീഴടങ്ങിയത്. കന്യാകുമാരി ശിവു ദമ്പതികള്‍ക്ക് ആറുമാസം പ്രായമായ കുഞ്ഞുണ്ട്. ഇതാണ് ഇരുവരെയും സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ പ്രോരിപ്പിച്ചത്
മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നവരെ മുഖ്യധാരാ ജീവിത്തിലേക്ക് മടങ്ങിയെത്താനും അവരെ പുനരധിവസിപ്പിക്കുന്നതിനുമായി സർക്കാർ രൂപീകരിച്ച പ്രത്യേക സമിതിക്കു മുന്നിലാണ് മൂന്നുവരും ആയുധംവച്ച കീഴടങ്ങിയത്. ഒന്നര പതിറ്റാണ്ടായി മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കന്യാകുമാരിക്ക് എതിരെ സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളുണ്ട്. മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റി നേതാവായ കന്യാകുമാരി സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ മുക്കാലി റേഞ്ച് ഒാഫിസ് ആക്രമണത്തിൽ ഉൾപ്പെടെ പങ്കെടുത്തിട്ടുണ്ട്. 2003ലാണ് കന്യാകുമാരി മുഴുവൻസമയ നക്സൽ പ്രവർത്തനത്തിലേക്ക് തിരിഞ്ഞത്.
2016ൽ ശിവുവിനെ വിവാഹം ചെയ്തു. കഴിഞ്ഞവർഷം തുടുക്കി ഊരിൽ മാവോയിസ്റ്റ് പ്രവർത്തകയായ ഒരു സ്ത്രീ പ്രസവിച്ചുകിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചെങ്കിലും സ്ഥിരീകരിക്കാനായില്ല. രണ്ടുമാസത്തിനുശേഷം മാവോയിസ്റ്റ് സംഘത്തിൽ കൈക്കുഞ്ഞുമായി ഒരു യുവതി ഉള്ളതായി അട്ടപ്പാടിയിലെ ആദിവാസികൾ പൊലീസിനു വിവരം നൽകി. അടുത്തകാലത്ത് ഒറ്റപ്പെട്ട ജീവിതമാണ് ഇരുവരും നയിച്ചിരുന്നത്. കർണാടകക്കാരിയായ കന്യാകുമാരി കായികാഭ്യാസിയും ആധുനിക യന്ത്രത്തോക്കുൾപ്പെടെ ഉപയോഗിക്കുന്നതിൽ സമർഥയുമാണ് തമിഴ്നാട്ടുകാരനായ ശിവുവിനെതിരെയും ചിന്നമ്മയ്ക്കെതിരെയും കേസുകള്‍ നിലവിലില്ല. ചിക്കമഗൂലൂരുവിൽ മാത്രം 13 നക്സലുകളാണ് ഇതുവരെ സമിതിക്കു മുന്നിൽ കീഴടങ്ങിയത്.