കോടതി ഉത്തരവിന്റെ മറവിൽ പാതയോരമദ്യശാലകള്‍ തുറക്കാനുളള സര്‍ക്കാര്‍ നീക്കത്തെ നിശിതമായി വിമര്‍ശിച്ച് ഹൈക്കോടതി. കോടതി വിധി ദുർവ്യാഖ്യാനം ചെയ്തെന്ന് കണ്ടാൽ പുനപരിശോധിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി കോടതിയുടെചുമലിൽ കയറി ബാറുടമകൾക്കായി സർക്കാർ വെടിവച്ചാൽ നേരിടുമെന്ന മുന്നറിയിപ്പും ഹൈക്കോടതി നൽകി.
ഒരു മദ്യശാലയും തുറക്കാൻ നിർദേശം നൽകിയിട്ടില്ലെ. അപ്പോൾ ചേർത്തല മുതൽ കഴക്കൂട്ടംവരെയും കണ്ണർ മുതൽ കുറ്റിപ്പുറം വരെയുമുള്ള പാതയോരത്തെ മദ്യശാലകളെല്ലാം തുറക്കാനുള്ള തീരുമാനം ഏതുത്തരവിന്റെ അടിസ്ഥാനത്തിലെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ബിയർ വൈൻ പാർലർ ലൈസൻസിനായുള്ള ഒരോ അപേക്ഷയും പരിഗണിച്ച് മനദണ്ഡങ്ങൾ പരിശോധിച്ച് യുക്തമായ തീരുമാനമെടുക്കാനുള്ള നിർദേശത്തെ എങ്ങിനെ ഈ രീതിയിൽ ദുർവ്യഖ്യാനം ചെയ്യാനാകുമെന്നും കോടതി ചോദിച്ചു.
സമീപനം ഇതാണെങ്കിൽ ഉത്തരവ് പുനപരശോധിക്കാൻ മടിക്കില്ല . ഉത്തരവിൽ എന്തെങ്കിലും സംശയമുണ്ടായിരുന്നെങ്കിൽ കോടതിയെ സമീപിച്ച് അത് ദൂരീകരിക്കണമായിരുന്നു . അത് ചെയ്തിട്ടുമില്ല . ഈ രണ്ടുപാതകളും ദേശീയപാത തന്നെയാണെന്ന കാര്യത്തിൽ പൊതുമരാമത്ത് മന്ത്രിക്ക് സംശയവുമില്ല. എന്നിട്ടും ഇക്കാര്യം എന്തുകൊണ്ട് ഹർജിപരിണിച്ചപ്പോൾ കോടതി മുമ്പാകെ എത്തിയില്ല എന്നും ഹൈക്കോടതി ചോദിച്ചു. എക്സൈസ് പൊതുമരാമത്ത് മന്ത്രിമാർക്ക് കൂട്ടുത്തരവാദിത്വമില്ലെന്ന് വിധിയെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കോടതിയുത്തരവ് പ്രകാരമാണ് ബിയർ വൈൻ പാർലറുകൾക്ക് അനുമതി നൽകിയതെന്ന എക്സൈസ് വകുപ്പിന്റെ നിലപാടിനുള്ള കോടതിയുടെ മറവിൽ ജനരോഷം മറികടക്കാനുള്ള ശ്രമം അംഗീകരിക്കില്ല. ഉത്തരവിൽ ദുരൂഹതയാരോപിച്ച സുധീരനും മതമേലധ്യക്ഷൻമാരും ഉൾപ്പടെയുള്ളവർ കാര്യങ്ങൾ മനസിലാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു. കൊയിലാണ്ടി നഗരസാഭംഗം വി പി ഇബ്രാഹിംകുട്ടി നൽകിയ പുനപരിശോധനാ ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിശോധിക്കും.