കോഴിക്കോട് മെഡിക്കൽ കോളജ് വളപ്പിൽ മൃതദേഹങ്ങളോട് അനാദരം. വിദ്യാർഥികൾ പഠന ശേഷം ഉപേക്ഷിച്ച മൃതദേഹങ്ങൾ മണ്ണിട്ട് മൂടാതെ പറമ്പിൽ തള്ളി. കാക്ക കൊത്തിവലിച്ച മൃതദേഹ അവശിഷ്ടങ്ങൾ പരിസരങ്ങളിൽ വ്യാപിച്ചു. ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. മൃതദേഹത്തെ അനാദരിച്ചത് ഗുരുതരപിഴവെന്ന് ആരോഗ്യമന്ത്കി കെ.കെ.ശൈലജ. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി
മെഡിക്കൽ കോളജിന്റെ കെമിക്കൽ ലാബിനോട് ചേർന്നുള്ള ഒരേക്കർ ഭൂമിയിലാണ് മൃതദേഹങ്ങൾ കുഴിച്ചുമൂടാത്ത നിലയിൽ കണ്ടെത്തിയത്. പരിസരത്തെ കളിസ്ഥലത്ത് മൃതദേഹ അവശിഷ്ടങ്ങൾ വീണപ്പോൾ കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കോർപറേഷൻ ഡിവിഷൻ കൗൺസിലർ ഷെറിൻ ഉടനെ മെഡിക്കൽ കോളജ് അധികൃതരെ ബന്ധപ്പെട്ടു.
മെഡിക്കൽ കോളജിൽ പഠനശേഷം ഉപേക്ഷിക്കുന്ന മൃതദേഹങ്ങൾ ഈ പറമ്പിൽ മറവുചെയ്യാറുണ്ട്. കുഴിയിൽ തള്ളിയ മൃതദേഹങ്ങൾ മണ്ണിട്ടു മൂടിയിരുന്നെങ്കിൽ ഈ പ്രശ്നം ഒഴിവാക്കാമായിരുന്നു. മൃതദേഹങ്ങൾ മറവുചെയ്യാതിരുന്നതിലെ മനുഷ്യാവകാശ പ്രശ്നം ഒരുവശത്ത്. മറുവശത്താകട്ടെ, ഗുരുതരമായ ആരോഗ്യപ്രശ്നവും. ഇതു ആവർത്തിക്കാരുതെന്നാണ് പരിസരവാസികളുടെ അപേക്ഷ.