യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിലെ ഒർലാൻഡോയിൽ വെടിവയ്പ്. അഞ്ചുപേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മരണസംഖ്യ കൂടുമെന്നാണു റിപ്പോർട്ടുകൾ. നിരവധിപേർക്കു പരുക്കേറ്റു.
പ്രാദേശിക സമയം രാവിലെ എട്ടിനു ഹാങിങ് മോസ് റോഡിനു സമീപത്തെ തൊഴിലിടത്തിലാണു വെടിവയ്പുണ്ടായത്. അന്വേഷണം ആരംഭിച്ചു. ഭീകരാക്രമണമാണോ നടന്നതെന്നു പരിശോധിക്കുകയാണ്. ഒർലൻഡോ പൾസ് നിശാക്ലബിൽ 49 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ വാർഷികത്തിലാണു തിങ്കളാഴ്ചത്തെ വെടിവയ്പുണ്ടായത്.