സ്കൂൾ തുറക്കാറായിട്ടും ഗോത്രസാരഥി പദ്ധതി നടപ്പാക്കാൻ നടപടി സ്വീകരിക്കാതെ പട്ടികവർഗ വികസനവകുപ്പ്. അറിയിപ്പ് ലഭിക്കാതെ പദ്ധതി നടപ്പാക്കരുതെന്ന കർശന നിർദേശവും പട്ടികവർഗ വികസനവകുപ്പ് പ്രധാനധ്യാപകർക്ക് നൽകിയിട്ടുണ്ട്.
ആദിവാസി കുട്ടികളെ വാഹനത്തിൽ സ്കൂളിലെത്തിക്കുന്ന ഗോത്രസാരഥി ജൂൺ ഒന്നിന് ആരംഭിക്കാനാവില്ല. പദ്ധതിയുടെ നടത്തിപ്പ് ചുമത പഞ്ചായത്തുകൾക്ക് കൈമാറാനുള്ള തീരുമാനം നടപ്പാകാത്തതാണ് കാരണം. വയനാട് ജില്ലാ പഞ്ചായത്ത് നാൽപത്തിയഞ്ച് ലക്ഷം രൂപ ഗോത്രസാരഥിക്കായി വകയിരുത്തിയിട്ടുണ്ട്. എന്നാൽ പട്ടികവർഗ വികസനവകുപ്പ് നൽകുന്ന തുകയുടെ കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല. ചില പഞ്ചായത്തുകൾ തുക നീക്കിവച്ചിട്ടുണ്ടെങ്കിലും പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടില്ല. ഇനി വാഹന ഉടമകളിൽനിന്ന് ടെൻണ്ടറുകൾ ക്ഷണിച്ച് ഗോത്രസാരഥി നടപ്പാക്കിവരുമ്പോഴേക്കും ജൂൺ അവസാനമാകും.
പട്ടികവർഗ വികസനവകുപ്പിൽനിന്ന് നിർദേശം ലഭിക്കാതെ ഗോത്രസാരഥി ആരംഭിച്ചാല്‍ സ്കൂൾ അധികൃതർ സ്വന്തം കൈയിൽനിന്ന് പണം നൽകേണ്ടിവരും. എസ്എസ്എൽസിക്ക് വിജയശതമാനം കുറയാനിടയാക്കിയ കാരണങ്ങളിലൊന്ന് ഗോത്രസാരഥി പദ്ധതിയുടെ നടത്തിപ്പിലെ വീഴ്ചയാണെന്നും ആക്ഷേപമുണ്ട്.