ഇന്ത്യൻ പട്ടാളത്തെ താൻ വിമർശിച്ചിട്ടില്ല, പട്ടാള നിയമം അടിച്ചേൽപ്പിക്കുന്നതിനെയാണ് വിമർശിച്ചത്. ആ പരാമർശത്തിൽ ഉറച്ചു നിർക്കുന്നു. തന്റെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തതാണ്. കണ്ണൂരിൽ പട്ടാളത്തിനു പരമാധികാരം നൽകാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ വാർഷികവുമായി ബന്ധപ്പെട്ടു വി.എസ്.അച്യുതാനന്ദൻ പങ്കെടുക്കേണ്ട പരിപാടികളിലൊക്കെ ക്ഷണിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ക്ഷണിച്ചില്ലെന്ന വാദം അനാവശ്യ വിവാദമുണ്ടാക്കാനാണെന്നും അദ്ദേഹം കോഴിക്കോട്ടു മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
ബീഫ് വിഷയത്തിൽ പ്രത്യേക നിയമം നിർമാണം കൊണ്ടു വരുന്ന കാര്യം സർക്കാർ ആലോചിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനങ്ങളോട് ആലോചിക്കാതെ എടുത്ത കേന്ദ്ര തീരുമാനം ഇതര സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തു ദേശീയ തലത്തിൽ ചോദ്യം ചെയ്യും. ഇന്ത്യയിൽ ചാതുർവർണ്യ സംവിധാനം തിരിച്ചു കൊണ്ടുവരാനുള്ള അജൻഡയുടെ ഭാഗമാണ് നിരോധനം. ബ്രാഹ്മണരുടെ ഭക്ഷണം ഇന്ത്യയിൽ അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.