ഫ്രഞ്ച് ഒാപ്പണിന് നാളെ തുടക്കം. റോജര്‍ ഫെഡററുടെ അസാന്നിധ്യവും റാഫേല്‍ നദാല്‍ എന്ന പേരാളിയുടെ തിരിച്ചുവരവാണ് ഇത്തവണത്തെ ശ്രദ്ധേയത. കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ എന്നറിയപ്പെടുന്ന നദാല്‍ പത്താം കിരീടമാണ് ലക്ഷ്യം വെച്ചാണ് ഒരുങ്ങുന്നത്.
ഒാസ്ട്രേലിയന്‍ ഒപ്പണില്‍ ഫെഡറോട് തോറ്റപ്പോള്‍ നദാല്‍ ആരാധകര്‍ ഇത്തരം പഴയ വിജയങ്ങള്‍ ഒാര്‍മ്മിച്ചാണ് ആശ്വസിച്ചത്. പാരിസില്‍ റാഫയ്ക്ക് മധുരപ്രതികാരം ചെയ്യാന്‍ ഇത്തവണ ഫെഡറര്‍ വരുന്നില്ല.
ആരുണ്ടായിലും ഇല്ലെങ്കിലും ക്ലേ കോര്‍ട്ടിലെ രാജകുമാരന്‍ നദാല്‍ തന്നെയാണ്. ഇതിഹാസതാരങ്ങള്‍ക്ക് വഴങ്ങാത്ത കളിമണ്‍ കോര്‍ട്ട് റാഫയുടെ കായിക ക്ഷമതക്കു മുന്നില്‍ ഒമ്പതു വട്ടം കീഴടങ്ങി.
2005 മുതവല്‍ 14 വരെയുള്ള ജൈത്രയാത്രയില്‍ കിരീടം കൈവിട്ടത് ഒരു വട്ടം മാത്രം. മുപ്പത്തി ഒന്നാം വയസ്സിന്‍റെ പടിവാതില്‍ക്കല്‍ നില്‍ക്കേ പത്താം കിരീടം സ്വപ്നം കാണുകയാണ് റാഫ. ആദ്യ റൗണ്ടിലെ എതിരാളിയെപ്പോലും കരുതലോടെ കാണുന്നു.
പക്ഷെ സെമി ഫൈനലിലായിരിക്കും യാഥാര്‍ത്ഥ വെല്ലുവിളി. ക്വാര്‍ട്ടര്‍ പിന്നീടും വരെ വലിയ അട്ടിമറികകള്‍ നടന്നില്ലെങ്കില്‍ സെമിയില്‍ നദാല്‍ കണ്ടുമുട്ടുക നൊവാക് ജോക്കോവിച്ചിനെയായിരിക്കും.
അവിടെയും കണക്കുകളിലെ മേധാവിത്വം നദാലിനാണ്. ഇത്തവണ കിരീടം ചൂടിയാല്‍ കരിയറിലെ പതിനഞ്ചാം ഗ്രാന്‍സ്സാം കൂടിയാകും അത്.