പാലക്കാട്ടെ അതിർത്തി ചെക്്പോസ്റ്റുകളിൽ ചരക്കുലോറികളുടെ നീണ്ടനിര ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. വാളയാറിൽ ദേശീയപാതയിെല ഗതാഗതം തടസപ്പെടുന്ന രീതിയിലാണ് വാഹനങ്ങളുടെ പാർക്കിങ്. തുടർച്ചയായുളള വിജിലൻസ് പരിശോധനയിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ഉദ്യോഗസ്ഥർ ജോലി ചെയ്യാത്തതാണ് ചെക്പോസ്റ്റ് നടപടികൾ വൈകാൻ കാരണമെന്നാണ് ആക്ഷേപം.
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടക്കുന്ന വാളയാർ അതിർത്തിയിൽ ഒരോ മണിക്കൂറിലും അഞ്ഞൂറിലധികം ചരക്കുലോറികളാണ് ചെക്്പോസ്റ്റു പരിശോധനയ്ക്കായി കാത്തുകിടക്കുന്നത്. വാഹനങ്ങൾ നിർത്തിയിടാൻ സ്ഥലമില്ലാത്തതിനാൽ ദേശീയപാതയിലെ ഗതാഗതം തടസപ്പെടും വിധം വാഹനങ്ങൾ നിരന്നുകഴിഞ്ഞു. നാലും അഞ്ചും മണിക്കൂറുകൾ കാത്തുകിടക്കുന്നാലെ വാഹനം ചെക്പോസ്റ്റു കടക്കുകയുളളു.
പ്രധാനമായും മോട്ടോർവാഹനം , വാണിജ്യനികുതി ചെക്പോസ്റ്റുകളിലാണ് നടപടികൾ വൈകുന്നത്. ചരക്കുസേവനനികുതി നടപ്പാക്കുന്നതിന് ജീവനക്കാരുടെ പരിശീലനം, ജീവനക്കാരുടെ കുറവ് ഇവ ചെക്പോസ്റ്റ് നപടികൾ വൈകിപ്പിക്കുന്നതായാണ് ഒൗദ്യോഗിക വിശദീകരണം. എന്നാൽ തുടർച്ചയായുളള വിജിലൻസ് പരിശോധനയും സ്ഥലംമാറ്റവും ഒരു വിഭാഗം ജീവനക്കാരെ അസന്തുഷ്ടരാക്കി. മെല്ലപ്പോക്ക് രീതിയിൽ ജോലി ചെയ്താണ് ഇവർ പകരം വീട്ടുന്നത്. ഇതാണ് വാഹനങ്ങളുടെ നീണ്ട നിര സൃഷ്ടിച്ചതെന്നാണ് ആക്ഷേപം.