വിദ്യാഭ്യാസ സംരക്ഷണനിയമം അട്ടിമറിച്ച് സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും പണപ്പിരിവ്. വിദ്യാർഥി പ്രവേശനത്തിന് നൂറു രൂപയേ വാങ്ങാവു എന്നിരിക്കെ പാലക്കാട് ഗവൺമെന്റ് മോയൻസ് സ്കൂളിൽ തോന്നിയപോലെയാണ് പിരിവ് നടന്നത്. പിടിഎ ഭാരവാഹികൾ അറിയാതെയുളള പണപ്പിരിവിന് അധ്യാപകരാണ് നേതൃത്വം നൽകിയത്.
സ്കൂൾപ്രവേശനം തേടുന്ന ഒരു വിദ്യാർഥിയിൽ നിന്ന് നൂറു രൂപയില്‍ കൂടുതല്‍ പിടിഎ ഫണ്ട് വാങ്ങരുതെന്ന സര്‍ക്കാര്‍ ഉത്തരവാണ് പാലക്കാട് ഗവൺമെന്റ് മോയൻസ് സ്കൂളിലും ലംഘിച്ചത്. രക്ഷകർത്താക്കൾക്ക് പല രസീതുകൾ നൽകി തോന്നുന്നപോലെ പണംപിരിച്ചു. ഒരാൾക്ക് നൂറ്റമ്പതാണെങ്കിൽ ചിലർക്ക് അഞ്ഞൂറും ആയിരവും.
അധ്യാപകരക്ഷകർതൃസമിതിയുടെ പേരിൽ അച്ചടിച്ച രസീതാണ് നൽകുന്നതെങ്കിലും സ്കൂളിലെ പിടിഎ ഭാരവാഹികൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും പണപ്പിരിവിനെ തളളിപ്പറയുന്നു. മാനദണ്ഡങ്ങളെല്ലാം പാലിച്ചുളള നടപടിയെന്നാണ് സ്കൂളിലെ അധ്യാപകരുടെ വിശദീകരണം.
അഞ്ഞൂറോ ആയിരമോ കൊടക്കുന്നതിലല്ല. സ്കൂൾപ്രവേശനത്തിന് നൂറു രൂപയിൽ കൂടുതൽ കൊടുക്കരുതെന്ന് സർക്കാർ തന്നെ പറയുമ്പോൾ നാട്ടിൽ നടക്കുന്നത് മറ്റൊന്നാണ് വിദ്യാഭ്യാസവകുപ്പ് തിരിച്ചറിയണം.