നികുതി വെട്ടിപ്പ് കേസിൽ അർജന്റീന ദേശീയ ഫുട്ബോൾതാരം ലയണല്‍ മെസ്സിയുടെ തടവുശിക്ഷ ശരിവച്ചു. സ്പെയിന്‍ സുപ്രീംകോടതിയാണ് ശിക്ഷ ശരിവച്ചത്. 21 മാസം തടവും 20 ലക്ഷം യൂറോ (ഏകദേശം 13.2 കോടിരൂപ) പിഴയും അടയ്ക്കാനുള്ള വിധിക്കെതിരെ മെസ്സിയാണ് സ്പെയിനിലെ സുപ്രീം കോടതിയെ സമീപിച്ചത്. മെസ്സിയുടെ പിതാവ് ജോർജി ഹൊറാസിയോയ്ക്കും 21 മാസം തടവും 15 ലക്ഷം യൂറോ (ഏകദേശം 11.4 കോടി രൂപ) പിഴയും ശിക്ഷ വിധിച്ചിരുന്നു.
സ്പാനിഷ് ലാ ലിഗ ക്ലബ് ബാർസിലോന താരമായ മെസ്സി 2007നും 2009നും ഇടയ്ക്കു പ്രതിഫലമായി ലഭിച്ച പണത്തിൽ 42 ലക്ഷം യൂറോ (ഏകദേശം 32 കോടി രൂപ) നികുതിയിനത്തിൽ വെട്ടിച്ചെന്നാണു കേസ്.
എന്നാൽ, മെസ്സിയും പിതാവും തടവുശിക്ഷ അനുഭവിക്കേണ്ടി വരില്ല. രണ്ടു വർഷത്തിൽ താഴെ തടവുവിധിച്ച ക്രിമിനൽ അല്ലാത്ത കേസുകളിൽ ശിക്ഷ അനുഭവിക്കേണ്ടെന്നാണു സ്പെയിനിലെ നിയമം.