അഞ്ചേരി ബേബി വധക്കേസിൽ മന്ത്രി എം.എം.മണി നേരിട്ടു ഹാജരാകണമെന്ന് തൊടുപുഴ അഡീഷനൽ സെഷൻസ് . കോടതി. ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനടക്കമുള്ള മുഴുവന്‍ പ്രതികളും നിര്‍ബന്ധമായും ഹാജരാകണം. കേസ് ജൂണ്‍ എഴിന് വീണ്ടും പരിഗണിക്കും. കേസ് പരിഗണിച്ച അഞ്ചുതവണയും പ്രതികള്‍ ഹാജരായിരുന്നില്ല.
മണിക്കു പുറമെ സി പി എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ, പാമ്പുപാറ കുട്ടൻ, ഒ.ജി.മദനൻ, എ.കെ.ദാമോദരൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. 2016 ഡിസംബർ 24 നാണു കുറ്റാരോപണം നിലനിൽക്കുമെന്നു കോടതി കണ്ടെത്തിയത്. 2012 ൽ അറസ്റ്റിലായ പാമ്പുപാറ കുട്ടൻ, എം.എം. മണി എന്നിവർ ഇപ്പോൾ ജാമ്യത്തിലാണ്. കോടതിയിൽ തുടർച്ചയായി ഹാജരാകാതിരിക്കുന്ന സാഹചര്യത്തിൽ പാമ്പുപാറ കുട്ടൻ, എം.എം. മണി എന്നിവരു ടെ ജാമ്യം റദ്ദാക്കണമെന്നും കെ.കെ. ജയചന്ദ്രനും എ.കെ. ദാമോദരനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയോടു അഭ്യർഥിച്ചിട്ടുണ്ട്.