വിദ്യാഭ്യാസസംരക്ഷണനിയമം അട്ടിമറിച്ച് സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ നിർബന്ധിത പണപ്പിരിവ്. ക്ഷേമനിധിയെന്ന പേരില്‍ രസീതുകള്‍ നല്‍കാതെ രക്ഷിതാക്കളില്‍ നിന്ന് 1500 മുതല്‍ 4000 രൂപ വരെയാണ് പിടിഎ ഈടാക്കുന്നത്. നൂറു രൂപയില്‍ കൂടുതല്‍ പിടിഎ ഫണ്ട് പിരിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവുളളപ്പോഴാണ് ഈ പകല്‍ക്കൊള്ള.
സൗജന്യ വിദ്യാഭ്യാസം അവകാശമാണ് അങ്ങനെയാണ് നിയമം എന്നിരിക്കെ ഫണ്ട് പിരിക്കുന്നത് കുറ്റകരമാണ്.നിവർത്തിയില്ലാതെ സർക്കാർ സംവിധാനങ്ങളിലേക്കെത്തുന്ന പാവപ്പെട്ട വിദ്യാർഥികളെയും രക്ഷിതാക്കളെയും വെൽഫെയര്‍ ഫണ്ടിന്റെ പേരിൽ പിഴിയുന്നത്.രക്ഷിതാക്കളുടെ സാമ്പത്തിക നിലവാരം പോലും മാനദണ്ഡമാക്കാതെ സാധാരണക്കാരിൽ നിന്ന് നിശ്ചിത തുക പിരിച്ചെടുക്കുകയാണ് രീതി.രേഖകളിൽ വെറും ഇരുപത്തിയഞ്ച് രൂപയാണെങ്കിൽ രീസിതിന് പിറകിൽ കണക്കില്ലാത്ത പിരിവിന്റെ കള്ളക്കണക്ക് കാണാം
രസീതില്ലാതെ പിരിക്കുന്നവർക്ക് കാര്യം കുറ്റകരമാണെന്ന ബോധ്യമുണ്ട്.എന്നാൽ രസീത് നൽകി തന്നെ വെൽഫെയർ ഫണ്ട് പിരിക്കുന്നവരും ഉണ്ട്. സ്കൂളിലെ അടിസ്ഥാന സൗകര്യവികസനത്തിനും അറ്റകുറ്റപണികൾക്കുമായി പണം വേണമെന്നാണ് പിടിഎ കമ്മിറ്റികളുടെ വിശദീകരണം. സൗജന്യവിദ്യാഭ്യാസം നിയമമാക്കിയ സർക്കാരണ് അതിനുള്ള വഴികാട്ടേണ്ടത് അല്ലാതെ നിയമം കാറ്റിൽ പറത്തിയുള്ള കള്ളപിരിവല്ല വേണ്ടത്.