തെരുവുനായ നിയന്ത്രണത്തിനും മാലിന്യനിര്‍മാര്‍ജനത്തിനും സര്‍ക്കാര്‍ നടപടിയെടുക്കാത്തതാണ് ദുരന്തം ആവര്‍ത്തിക്കാന്‍ കാരണമെന്ന് കോവളം എം.എല്‍.എ എം.വിന്‍സന്‍റ് പ്രതികരിച്ചു. എന്നാൽ തെരുവുനായകളെ നിയന്ത്രിക്കാന്‍ കാര്യമായ നടപടികള്‍ സ്വീകരിച്ചിരുന്നതായി കരിങ്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ഹെസ്റ്റിന്‍ പറഞ്ഞു. മറ്റുസ്ഥലങ്ങളില്‍നിന്ന് നായ്ക്കളെ ഈ പ്രദേശത്തുകൊണ്ടുവന്ന് അഴിച്ചുവിടുന്ന പ്രവണതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Advertisement