മണ്ണിട്ട് നികത്താനുള്ള നീക്കം തുടങ്ങിയ തൃശൂരിലെ ചണ്ടിപ്പുലിപ്പാടം പൂർവസ്ഥിതിയിലാക്കാൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ നിർദേശം. ഉദ്യോഗസ്ഥർ നടപ്പാക്കിയില്ലങ്കിൽ നേരിട്ടിറങ്ങി മണ്ണെടുത്ത് മാറ്റിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷി മുടങ്ങി കാട് കയറിയ പാടത്ത് ഈ സീസണിൽ മെത്രാൻ കായൽ മോഡലിൽ കൃഷിയിറക്കുമെന്നും അറിയിച്ചു. മനോരമ ന്യൂസ് ഇംപാക്ട്.
2010ൽ വി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ നികത്തൽ വിരുദ്ധ സമരം നടത്തി പൂർവസ്ഥിതിയിലാക്കിയ ചണ്ടിപ്പുലിപ്പാടമാണ് വീണ്ടും നികത്തിത്തുടങ്ങിയത്. കോർപ്പറേഷന്റെ കൈവശമുള്ള തണ്ണീർത്തടത്ത് കൗൺസിലറുടെ അറിവോടെയാണ് നികത്തലെന്നും പരാതിയുണ്ട്. എന്നാൽ മണ്ണെടുത്ത് പൂർവസ്ഥിതിയിലാക്കാനാണ് കളക്ടർക്കുള്ള മന്ത്രിയുടെ നിർദേശം.
വർഷങ്ങളായി കൃഷി മുടങ്ങിയ പാടത്ത് ഇത്തവണ കർഷകസംഘങ്ങളെ ഉപയോഗിച്ച് കൃഷിയിറക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യവ്യക്തികളുടെ കൈവശമുള്ള പാടം മെത്രാൻ കായൽ മോഡലിൽ ഏറ്റെടുക്കാനാണ് ആലോചന.