യുവതിയെ വർഷങ്ങളായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഗംഗേശാനന്ദ തീർത്ഥപാദ സ്വാമിയെ പൊലീസ് ഇന്ന് വിശദമായി ചോദ്യംചെയ്യും. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതിനാൽ ഇന്നലെ കൂടുതൽ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. അതേസമയം സ്വാമിയെ ആക്രമിച്ച യുവതിക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പം തുടരുകയാണ്.
വർഷങ്ങളായി ലൈംഗികചൂഷണം നടത്തിയ സ്വാമിയിൽ നിന്ന് രക്ഷപെടാൻ സഹികെട്ട് ആക്രമിക്കേണ്ടിവന്നെന്നായിരുന്നു യുവതി അന്വേഷണ സംഘത്തിന് നൽകിയ മൊഴി.എന്നാൽ സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും ദുരൂഹത ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുടുംബവുമായി ദീർഘവർഷങ്ങളായി അടുപ്പത്തിലായിരുന്ന ഗംഗേശാനന്ദ മകളെ ദുരുപയോഗം ചെയ്തിരുന്ന കാര്യം അറിയില്ലെന്നായിരുന്നു അമ്മ പൊലീസിനോട് വെളിപ്പെടുത്തിയത്. ഇക്കാര്യം അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
ഇവരെ വീണ്ടും ചോദ്യംചെയ്യും. അതേസമയം ചികിത്സയിൽ കഴിയുന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസും ആശയക്കുഴപ്പത്തിലാണ്. യുവതിക്കെതിരെ കേസെടുത്തെന്ന് പേട്ട പൊലീസ് ആദ്യം പറഞ്ഞെങ്കിലും ഇത് െഎജി തന്നെ ഇടപെട്ട് തിരുത്തി. ഗംഗേശാനന്ദ എന്നറിയപ്പെട്ടിരുന്ന ശ്രീഹരിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിന്റെ നിജസഥിതി പുറത്തുവരുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.