സംസ്ഥാനത്ത് പനി പടരുന്നു. പകർച്ച വ്യാധികൾ ബാധിച്ച് നാലു മരണം കൂടി സ്ഥിരീകരിച്ചു. ഡങ്കിപ്പനി പടർന്നു പിടിക്കുന്ന തിരുവനന്തപരത്ത് നഗരസഭയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
കൊല്ലം ജില്ലയിൽ എച്ച് വൺ എൻ വൺ ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ എച്ച് വൺ എൻ വൺ ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ആയി ഉയർന്നു. മലപ്പുറം ജില്ലയിലെ രണ്ടു മരണങ്ങൾ ഡെങ്കിപ്പനി മൂലമാണെന്നും സംശയിക്കുന്നു. മലപ്പുറത്തു നിന്ന് ഒരു ഡിഫ്തീരിയ കേസും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
ഡങ്കിപ്പനി പടർന്നു പിടിക്കുന്ന തിരുവനന്തപുരം നഗര സഭാ പരിധിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഈർജിതമാക്കി. മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങി. വീടുകൾ തോറും ബോധവത്കരണ പ്രവർത്തനങ്ങളും ആരംഭിച്ചു. ജില്ലയിൽ 71 പേർക്കു കൂടി ഡങ്കിപ്പനി സ്ഥിരീകരിച്ചു. വിവിധ ആശുപത്രികളിൽ പനി വാർഡുകളും തുറന്നിട്ടുണ്ട്.